അമേരിക്കയില്‍നിന്നും ഇന്ത്യക്കാരെ നാടുകടത്തുവാന്‍ തീരുമാനം ; ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളില്‍ വന്‍വര്‍ധന

വാഷിംഗ്‌ടണ്‍ : അമേരിക്കയില്‍നിന്നും ഇന്ത്യാക്കാരെ നാട് കടത്തുവാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. അനധികൃതമായി അമേരിക്കയില്‍ തുടരുന്ന 271 ഇന്ത്യക്കാരെ നാട് കടത്തും എന്നാണ് വിവരങ്ങള്‍ ഉള്ളത്.അതേസമയം നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി  സുഷമ സ്വരാജ് അറിയിച്ചു. നാടുകടത്തൽ പട്ടികയിലുള്ളവർ ഇന്ത്യക്കാരാണ്  പരിശോധിക്കാന്‍ ഇവരുടെ വിവരങ്ങള്‍ നല്‍കണമെന്നും അതിനുശേഷമേ നടപടിയിലേക്ക് തുടരാവൂയെന്നും യു.എസിനെ അറിയിച്ചതായി സുഷമ പറഞ്ഞു. എന്നാല്‍ യു.എസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. 2009-2014 വർഷത്തിനുള്ളിൽ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ അഞ്ചു ലക്ഷത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  നിയമപരമായി യു.എസിലെത്തുകയും എന്നാൽ വിസാ കാലാവധിയും കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തുടരുകയും ചെയ്യുന്ന ആയിരക്കണക്കിന് ഏഷ്യൻ വംശജരുണ്ടെന്ന് ആഭ്യന്തരസുരക്ഷാ  വകുപ്പിന്റെ കണക്കെടുപ്പിൽ പുറത്തുവിട്ടിരുന്നു.  അതേസമയം ഒരുവശത്ത് അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കയാണ്. ഇതിനിടെയാണ് അനധികൃത കുടിയേറ്റമെന്ന് കണ്ടെത്തിയ 271 പേരെ നാടുകടത്തുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.