യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ദുല്‍ക്കര്‍ സല്‍മാന്റെ സിനിമയുടെ തിരകഥാകൃത്തിന് മൂന്നരവര്‍ഷം തടവ്

ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന മുഹമ്മദ് ഹാഷിറിനാണ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ കോടതി മൂന്നര വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍ഷസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരി 28-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചി മരടിലെ ഒരു ഫ്‌ളാറ്റില്‍വെച്ച് അയല്‍വാസിയായിരുന്ന യുവതിയെയാണ് ഹാഷിര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളില്‍ നിന്നു കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നതുമായ പ്രതിയുടെ അപേക്ഷകള്‍ പരിഗണിച്ച് കോടതി ശിക്ഷയില്‍ ഇളവുനല്‍കിയിരുന്നു. വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത് എന്നാല്‍ ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം.