നന്തകോട് കൂട്ടക്കൊല ; പ്രതി പറഞ്ഞ ആഭിചാരക്രിയ കഥകള്‍ വ്യാജം ; കൊലപാതകം നടത്തിയത് വൈരാഗ്യം കാരണം

തിരുവനന്തപുരം : തലസ്ഥാനം ഞെട്ടിയ കൂട്ടകൊലപാതകത്തില്‍ പ്രതി ആദ്യം നല്‍കിയ മൊഴികള്‍ പോലീസിനെ പറ്റിക്കുവാന്‍ എന്ന് റിപ്പോര്‍ട്ട്. ആഭിചാരക്രിയകള്‍ക്ക് വേണ്ടിയല്ല കൊലപാതകം നടന്നത് എന്ന് പോലീസ് കണ്ടെത്തി. കുടുംബത്തോടുള്ള വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തില്‍ എത്തിച്ചത്. കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ശരീരത്തിൽ നിന്നും ആത്മാവിന് വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു കേഡലിന്‍റെ ആദ്യ മൊഴി, എന്നാല്‍ കൊലപാതകം മറയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.വീട്ടില്‍ നിന്നും വലിയ അവഗണനയാണ് നേരിട്ടത് എന്ന് കേഡല്‍ മൊഴി നല്‍കിയിട്ടുണ്ട്. കുടുംബത്തിലെ മിക്കവരും വിദ്യാഭ്യാസത്തിലും ഉന്നത ഉദ്യോഗങ്ങളിലുമാണ്. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. ഇതിന്‍റെ പേരില്‍ പിതാവില്‍ നിന്നും വലിയ അവഗണന കേഡല്‍ നേരിട്ടിരുന്നു. ഇതിന്‍റെ പേരില്‍ കേഡലിന് പിതാവിനോട് വലിയ പ്രതികാരം ഉണ്ടായിരുന്നു. ഇതിനാല്‍ പിതാവിനെ കൊലപ്പെടുത്താനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നു മാസമായി പദ്ധതി തയ്യാറാക്കി. കേസില്‍ നിന്ന് രക്ഷപ്പെടനാണ് കൊലപാതകത്തെ അഭിചാര കര്‍മ്മമായി മാറ്റുവാന്‍ പദ്ധതി തയ്യാറാക്കിയത്. കേഡൽ സ്ഥിരമായ വായിക്കുന്ന വെബ് സൈറ്റുകളും ബുക്കളുമെല്ലാം ചോദിച്ചറിഞ്ഞാണ് ഡോക്ടർ പരിശോധിച്ചത്. ആഭിചാര ക്രിയകളെയും ദുർമന്ത്രങ്ങളെ കുറിച്ചുള്ള സൈറ്റുകളിൽ ആകര്‍ഷ്ഠനായിരിന്നു കേഡൽ. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ആത്മാക്കള്‍ക്ക് വേണ്ടിയാണ് കൊലപാതകം ചെയ്തതെന്നും ഒന്നും ഓർമ്മയില്ലെന്നുള്ള കേഡലിന്‍റെ മൊഴിയെ തുടർന്നാണ് മാനരോഗവിദ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തത്. കേഡലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ​കേഡലിന്‍റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. ആഭിചാര കർമ്മങ്ങളെ തെറ്റായി വ്യാഖാനിച്ച കേഡൽ കൊലപാതകത്തിൽ ഉൻമാദം കണ്ടെത്തിയെന്നാണ് മനശാസ്ത്രജ്ഞനെ സാന്നിധ്യത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.