മകളെ പ്രണയിച്ചു എന്ന പേരില്‍ പിതാവ് പതിനഞ്ചുകാരന്‍റെ ലൈംഗീകാവയവം മുറിച്ചു മാറ്റി കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു

ലാഹോര്‍ : പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഒരു പ്രണയത്തിന്‍റെ പേരില്‍ പതിനഞ്ചുകാരന്‍റെ  ജീവിതം തന്നെ ഇരുട്ടിലായി. പ്രണയത്തിന്റെ പേരിലാണ് സംഭവം നടന്നത് എങ്കിലും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത് മകളെ ലൈംഗികമായി ഉപയോഗിച്ചതിന്റെ പ്രതികാരമാണ് എന്നാണ്.  സ്കൂള്‍ വിദ്യാര്‍ത്ഥിക്കാണ് ഇത്രമാത്രം ക്രൂരത അനുഭവിക്കേണ്ടി വന്നത്. തങ്ങളുടെ മകനെ സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടു പോയി ലൈംഗീകാവയവം ഛേദിച്ചെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. ലാഹോറിലെ വിജനമായ റാവി നദിയുടെ ഭാഗത്തു നിന്നാണ് കുട്ടിയെ പിതാവും മൂന്നോളം പേരടങ്ങുന്ന സംഘവും  ചേര്‍ന്ന് ആക്രമിച്ചതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുമായി അടുപ്പത്തിലായതിന്റെ പ്രതികാരമായിരുന്നു ഇതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. പതിനഞ്ചുകാരന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചുകാരന്റെ കുടുംബം രംഗത്തെത്തിയതോടെയാണ്  സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനേയും സംഭവത്തില്‍ ഉള്‍പ്പെട്ടെന്നു കരുതുന്ന മൂന്നു പേരേയും ലാഹോര്‍ പൊലീസ് അറസ്റ്റ്  ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കൊണ്ടാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചത് എന്ന് പറയപ്പെടുന്നു.