മധൂരം മലയാളം ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധം, ഇന്നുമുതല്‍ പ്രാബല്ല്യത്തില്‍

തിരുവനന്തപുരം: ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സെക്രട്ടേറിയറ്റിലും ഓഫീസ് നടപടികള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി.
സര്‍ക്കുലറുകള്‍,ഫയല്‍ നടപടികള്‍, റിപ്പോര്‍ട്ടുകള്‍,ഉത്തരവുകള്‍ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം. വകുപ്പുമേധാവികളും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണം. ഭരണഭാഷാമാറ്റ നടപടികള്‍ മൂന്നു മാസത്തിലൊരിക്കല്‍ അവലോകനം ചെയ്ത് വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്.

കേന്ദ്രസ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയില്‍ നിന്നൊഴിവാക്കും. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേര് ഓദ്യോഗിക പദവി അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തിലും തയ്യാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ ഉപയോഗിക്കണം.
ഔദ്യോഗിക ഭാഷ മലയാളമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കക
ാലത്താണ് നിയമനിര്‍മാണം നടത്തിയത്. 2015 ജനുവരി മുതല്‍ ഓദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും അത് നടപ്പാക്കിയിരുന്നില്ല.