എന്തുകൊണ്ട് ഇടുക്കി ചാരിറ്റി രൂപികരിച്ചു

സാബു ഫ്‌ലിപ്പ് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിനെ കണ്ടപ്പോള്‍ എന്തുകൊണ്ട് ഇടുക്കി ചാരിറ്റി രൂപികരിച്ചു പ്രവര്‍ത്തിക്കുന്നു എന്നു പറയുവാന്‍ ഇടയായി.

ഇടുക്കി ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ച ഇടുക്കി എം പി യോട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നുപറയുന്നത് ഒരു കൂട്ടം ചാരിറ്റി പ്രവര്‍ത്തനത്തില്‍ തല്‍പ്പരിമുള്ള ആളുകളുടെ കൂട്ടമാണ് എന്നു കണ്‍വീനെര്‍ സാബു ഫിലിപ്പ് വിശധികരിച്ചു. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച ഞങളെ സംബധിച്ചിടത്തോളം അത്തരം കഷ്ട്ത അനുഭവിക്കുന്നവരെ സഹായിക്കുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ ചെദോവികാരം എന്നു സാബു കൂട്ടിച്ചേര്‍ത്തു.

അനാഥരും രോഗികളും അശരണരും ആലംബഹിനെര്‍ മുതലായവരെ സഹായിക്കുകയാണ് ഞങള്‍ ചെയ്തത്. 2004 മുതല്‍ ഇതുവരെ ഇരുപത്തിഅഞ്ചു ലക്ഷം രൂപ പിരിച്ചു നാട്ടിലെ ആളുകളെസഹായിക്കാന്‍ കഴിഞ്ഞു എന്നു സെക്രെട്രി ടോം ജോസ് തടിയംപാടും വിശധികരിച്ചു.

ഇടുക്കി എം.പി യോടു താന്‍ ജീവിതത്തില്‍ ആദൃമായി ഒരു രാഷ്ട്രിയ നേതാവിനെ കണ്ട സാഹചരൃം സാബു പറഞ്ഞു. അത്തരം അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പിറവിക്കു നിധാനമായത്.

1970 കാലഘട്ടത്തില്‍ ഇലേക്ഷന്‍ പ്രചാരണവുമായി പാമ്പാടിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി പാമ്പാടി പഞ്ചായത്തിന്റെ പടവില്‍ തളര്‍ന്നിരിക്കുന്ന ഒരു ഏഴു വയസുകാരനെകണ്ടു. വിശപ്പിന്റെ കാഠീനൃമാണ് ആ കുട്ടിയുടെ തളര്‍ച്ചക്കു കാരണം എന്നു മനസിലാക്കിയ ഉമ്മന്‍ ചാണ്ടി ആ കുട്ടിയുടെ ഇലേക്ഷന്‍ പ്രചാരണത്തിനുവേണ്ടി ക്രിമികരിച്ച ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി, അല്‍പ്പം കഴിഞ്ഞപ്പോള്‍ ദിനപത്രത്തില്‍ പൊതിഞ്ഞ, പാതിനനഞ്ഞ പൊതി അവനുനേരെ നീട്ടി.

തുറന്നു നോക്കിയപ്പോള്‍ രണ്ടു ദോശയും ചമ്മന്തിയും ചെറു ചൂടോടെ, അല്‍പ്പം ഭയത്തോടും എന്നാല്‍ ആര്‍ത്തിയോടും കൂടിയിരുന്ന അവനോട് ശബ്ദം താഴ്ത്തി മൂര്‍ച്ചയുള്ള ചെരിഞ്ഞ ശബ്ധത്തില്‍ കഴിച്ചോളു എന്നു പറഞ്ഞത് അവന് ഓര്‍മ്മയുണ്ട്.

അതുകഴിച്ചുകഴിഞ്ഞപ്പോള്‍ ഒരു വെള്ള നിറമുള്ള കപ്പില്‍ നല്ല തണുത്തവെള്ളം കുടിക്കാന്‍ കൊടുത്തു അവന്റെ കുറുകെ ഒരു മരകസേരയില്‍ ഉമ്മന്‍ ചാണ്ടി എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ് ഇദേഹമാണ് പിന്നിട് കേരളത്തിന്റെ ജാനകിയ നേതാവായി മാറിയത്. ആ ബന്ധം ഉമ്മന്‍ ചാണ്ടിയോട് ഇന്നും ഹൃദയത്തില്‍ ആ കുട്ടി സൂക്ഷിക്കുന്നു ആ കുട്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കണ്‍വീനെര്‍ സാബു ഫിലിപ്പ്

മുകളില്‍ വിശധികരിച്ചത് കേവലം സാബുവിന്റെ അനുഭവം മാത്രമല്ല ഇടുക്കി ചാരിറ്റിക്കു നേതൃത്തം കൊടുക്കുന്ന ഞങളുടെ ഒക്കെ ജീവിതവും അനുഭവവുമാണ് ഇങ്ങനെയുള്ള അനുഭവങ്ങളാണ് ഇടുക്കി ചാരിറ്റിയുടെ പ്രചോദനം.