ഫെയ്‌സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്ന വെല്ലുവിളിയുമായി മന്ത്രി ജി സുധാകരന്‍

വെല്ലുവിളിച്ച് മന്ത്രി ജി. സുധാകരന്‍. ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ തന്നെ ഫെയ്‌സ്ബുക്കില്‍ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മാവേലിക്കരയില്‍ കേരളപാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെയ്‌സ്ബുക്കിലൂടെ എന്നെ തെറിപറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് എസ്.എഫ്.ഐ.ക്കാരന്‍ ആണെന്നും പറഞ്ഞത് ഒരാള്‍ വിളിച്ചു പറഞ്ഞു, ഞാന്‍ കാരണം അവന് മുഖത്ത് മുണ്ടിട്ടുനടക്കേണ്ട ഗതികേടാണെന്ന്. അവന്‍ എസ്.എഫ്.ഐ.ക്കാരനൊന്നുമല്ല. ചില മാധ്യമപ്രവര്‍ത്തകര്‍ വെറുതേ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവര്‍ കാര്യങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യാറില്ല. നടന്നകാര്യങ്ങള്‍ എഴുതുവാനുള്ള ധൈര്യം ഇവര്‍ക്ക് ഉണ്ടാകണം. ശൃംഗേരി സ്വാമിയെ കാണാന്‍ ഞാന്‍ പോയില്ലായിരുന്നെങ്കില്‍ അടുത്ത വിവാദം അതാകും.

സര്‍ക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതി ജൂണ്‍ 15ന് രാവിലെ പതിനൊന്ന് മണിക്കാണ് ആലപ്പുഴയിലെ എസ്.ഡി.വി. സെന്റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്.