മുസ്ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് കുട്ടികളുണ്ടാക്കണമന്ന് ആഹ്വാനം ചെയ്ത മലയാളിക്ക് എതിരെ സോഷ്യല്‍ മീഡിയ

മുസ്‌ലിം പെണ്‍കുട്ടികളെ എല്ലാം ബലാത്സംഗം ചെയ്യണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത മലയാളിക്ക് എതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. രാധാകൃഷ്ണന്‍ പിള്ളയെന്ന വ്യക്തിയാണ് തന്‍റെ ഫേസ്ബുക്കില്‍ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പോസ്റ്റിനു കീഴില്‍ രാധാകൃഷ്ണന്‍ ഇട്ട കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എല്ലാ മുസ്ലിം പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്ത് അവര്‍ക്കു കുട്ടികളെ നല്‍കണമെന്നാണ് രാധാകൃഷ്ണന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ നല്‍കിയ കമന്റ്. ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ കോഡിനേറ്ററും തീവ്ര ഹിന്ദുത്വനേതാവുമായ പ്രതീഷ് വിശ്വനാഥിന്റെ പ്രസ്താവന ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റിനു കമന്റ് ഇട്ടതാണ് പുലിവാലായത്.

‘ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോള്‍ അതിനെതിരെയുള്ള ബദര്‍ യുദ്ധക്കാരുടെ പോര്‍വിളി തുടരുന്നു…നിന്റെയൊക്കെ നാലുകെട്ടി നിര്‍ത്തിയിട്ടില്ലേ, അവളുമാരെ വിട്ടാല്‍ മതി ഐഎസ്സിലേക്ക്…ഹിന്ദുവിന്റെ നെഞ്ചത്തു കയറാന്‍ വരണ്ട’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴിലാണ് രാധാകൃഷഅണന്‍ പിള്ള കമന്റുമായെത്തിയത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമുദയങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്ന, ബലാല്‍സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153 എ അനുസരിച്ചുള്ള കുറ്റം ആണിതെന്നും ഇദ്ദേഹത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

അതേസമയം പ്രതിഷേധം ശക്തമായപ്പോള്‍ തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ തന്നെ അയാള്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞു. എന്നിരുന്നാലും ഇട്ട കമന്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍. പ്രായപൂര്‍ത്തിയായ ഒരു മകള്‍ ഉള്ള വ്യക്തി കൂടിയായ ഇദ്ദേഹം ഭാര്യക്കും മകള്‍ക്കും ഒപ്പമുള്ള ഫാമിലി ഫോട്ടോയാണ് പ്രൊഫൈല്‍ ഫോട്ടോയാക്കി ഇട്ടിരുന്നത്. ഇയാളുടെ അക്കൌണ്ട് ഡിലീറ്റ് ആയതിനുപിന്നാലെ മകളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചിലര്‍ എടുത്ത് പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍.