സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത്; കേസിലകപ്പെട്ട അജു പറയുന്നത് ഇങ്ങനെ

സാമൂഹ്യമാധ്യമത്തിലൂടെ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമര്‍ശിച്ചതിനെ ചൊല്ലിയുണ്ടായ കേസില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. തന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ച് പോസ്റ്റിട്ടതാണ് പുലിവാലയതെന്ന് അജു പറഞ്ഞു.

ജീവിതത്തിലാദ്യമായി അങ്ങനെ പോലീസ് കേസില്‍പ്പെട്ടുവെന്നും അജു പറഞ്ഞു. പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്‌ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച് പോസ്റ്റു ചെയ്തതാണ് പുലിവാലായത് അജു വ്യക്തമാക്കി.

സുഹൃത്ത് എന്ന രീതിയിലാണ് നടിയുടെ പേരുവെളിപ്പെടുത്തിയത്. കാരണം സുഹൃത്തിനെ പേരല്ലേ നമ്മള്‍ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അജു വര്‍ഗീസിന്റെ പരാമര്‍ശം.

സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് പറഞ്ഞു. അഡല്‍ട്ട് കോമഡി പ്രയോഗിക്കാതെ ഞങ്ങളും സൂക്ഷിക്കുന്നു.

ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ലായിരുന്നു. നീരജിന്റെ തിരക്കഥയില്‍ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നത് അവന്‍ തന്നെ നീക്കി. സിറ്റുവേഷന്‍ കോമഡി ഉള്ളപ്പോള്‍ പരാമര്‍ശങ്ങള്‍ പിന്നെ അത്തരത്തിലുള്ള കോമഡികള്‍ വേണ്ടായെന്നും അജു നിലപാട് വ്യക്തമാക്കുന്നു.