ജയലളിതയുടെ മരണത്തില്‍ ജനങ്ങളോട് കള്ളം പറഞ്ഞു; വെളിപ്പെടുത്തലുമായി മന്ത്രി രംഗത്ത്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യത്തെയും മരണത്തേയും കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയം നിലനില്‍ക്കുന്നതിനിടെ പല കാര്യങ്ങളിലും ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി.

തമിഴ്‌നാട് വനംമന്ത്രി സി.ശ്രീനിവാസനാണ് ജനങ്ങളോട് ഇക്കാര്യം തുറന്നുപറഞ്ഞ് മാപ്പുചോദിച്ചത്. മധുരയില്‍ വെള്ളിയാഴ്ച രാത്രി നടന്ന പൊതുപരിപാടിയിലാണ് ശ്രീനിവാസന്റെ ഏറ്റുപറച്ചില്‍.

വി.കെ ശശികല മാത്രമാണ് അവരെ കണ്ടത്. അവര്‍ എല്ലാ ദിവസവും ജയലളിതയെ കണ്ടിരുന്നു. ഒക്‌ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടി.ടി.വി. ദിനകരന്റെ വാദവും ശ്രീനിവാസന്‍ നിഷേധിച്ചു. ഡോക്ടര്‍മാരുടെ അനുമതിയോടെ ശശികല എല്ലാ ദിവസവും ജയലളിതയെ മുറിയില്‍ സന്ദര്‍ശിച്ച് രണ്ട് മിനിറ്റ് കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കേ സെപ്തംബര്‍ 22ന് പോയ്‌സ് ഗാര്‍ഡനില്‍ നിന്നും അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയ ജയലളിതയുടെ മൃതദേഹമാണ് പിന്നീട് പുറം ലോകം കണ്ടത്.