സമാധാന നോബല്‍ ആണവ വിരുദ്ധ സംഘടനയായ’ഐ കാന്‍’-ന്

ഓസ്‌ലോ: ആണവ നിര്‍വ്യാപനത്തിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍.രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷനല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ്’ (ICAN) എന്ന സംഘടനയാണ് സമാധാനത്തിനുള്ള പുരസ്‌കാരജേതാക്കളായത്. വിവിധ സര്‍ക്കാരിതര സംഘടനകളുടെ കൂട്ടായ്മയാണ് ഐ.സി.എ.എന്നിന് 100ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 300 നോമിനേഷനുകളില്‍നിന്നാണ് നൊബേല്‍ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.

ആണവായുധ നിര്‍വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യന്തര സംഘടന ‘ഐകാന്‍‘ എന്ന ചുരുക്ക പേരിലാണ് അറിയപ്പെടുന്നത്. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2007ല്‍ നിലവില്‍ വന്ന ‘ഐകാന്’ 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.