ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ കരുത്തറിയിച്ച് ശ്രീകാന്ത്; ലോക ഒന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് സെമിയില്‍

ഒഡെന്‍സെ: ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് അട്ടിമറി വിജയം. ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സലനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴടക്കി ലോക എട്ടാം നമ്പര്‍ താരമായ ശ്രീകാന്ത് സെമിയില്‍ കടന്നു. സ്‌കോര്‍ 14-21, 22-20, 21-7.

ആദ്യ രണ്ടു ഗെമിയുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആദ്യ സെറ്റിലെ അവസാന നിമിഷത്തില്‍ പതറിയ ശ്രീകാന്തിനെ 14-21 എന്ന സ്‌കോറില്‍ മറികടന്ന ആക്‌സലന്‍ സെറ്റ് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീകാന്ത് 22-20 ന് സീറ്റു നേടി. നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ മികവിലേക്കുയര്‍ന്ന അക്‌സലനെ നിഷ്പ്രഭമാക്കി ശ്രീകാന്ത് ഗെയിമും മത്സരവും സ്വന്തമാക്കി.

അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നേഹ്!വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ അകാനെ യമഗൂച്ചിയോട് നേരിട്ടുള്ള ഗെയിമുള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍ 10-21, 13-21.തീര്‍ത്തും ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേത്രി കരോലിന മാരിനെ കീഴടക്കിയെത്തില്‍ സൈന മികവിന്റെ അടുത്തെങ്ങുമെത്താത്ത പ്രകടനമായിരുന്നു മത്സരത്തില്‍. മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും സൈനക്ക് എതിരാളിക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.

മലയാളി താരം എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്തായി. ടൂര്‍ണമെന്റിലെ ടോപ് സീഡായ ജപ്പാന്റെ സണ്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ തോല്‍വി.സ്‌കോര്‍ 1321, 1821.