നാളെ മുതല്‍ പൂസാകാന്‍ കൂടുതല്‍ കാശു കൊടുക്കണം; സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതല്‍ വിലകൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും. വിവിധയിനം ബ്രാന്റുകള്‍ക്ക് 10 മുതല്‍ 40 രൂപവരെയാണ് കൂടുന്നത്. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം. മദ്യവിതരണകമ്പനികള്‍ 15 ശമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്.

സ്പരിറ്റിന്റെ വില വര്‍ദ്ധന, ജൂീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന് എന്നിവ ചൂണ്ടികാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷെ കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതില്‍ ഏഴു ശതമാനം കൂട്ടി നല്‍കാന്‍ ബെവ്‌ക്കോ തീരുമാനിച്ചതാണ് മദ്യവില വര്‍ദ്ധിക്കാനിടയാക്കിയത്.

ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റപോകുന്നത് ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും. ബിയറിനും ആനുപാതികമായി വിലകൂടും.

അതെ സമയം, ടെണ്ടര്‍മാനദണ്ഡം അനുസരിച്ച് നിലവില്‍ തന്നെ പരമാവധി വിലയില്‍ വിതരണം ചെയ്യുന്ന ചില മദ്യങ്ങള്‍ക്ക് വില കൂടില്ല. പുതിയ വില വര്‍ദ്ധനയിലൂടെ നികുതിയനത്തില്‍ ബെവ്‌ക്കോയില്‍ നിന്നും പ്രതിവര്‍ഷം 650 കോടി സര്‍ക്കാരിന് ലഭിക്കും.