ലേഡീസ് ഹോസ്റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

ബാംഗ്ലൂര്‍: സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിച്ച ഹോസ്റ്റലിലാണ് സമൂഹത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കാന്‍ കയറിയ 30 വയസ്സുകാരന്‍ യുവാവാണ് പെണ്‍കുട്ടികളുടെ ക്രൂര പീഡനത്തിനിരയായത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബാന്ഗ്ലൂരിലെ മജസ്റ്റിക്കില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ 25 പെണ്‍കുട്ടികള്‍ക്കായി കമ്പനി ഇവിടെ താമസ സൗകര്യം ഒരുക്കിയിരുന്നു.

ഈ ഹോസ്റ്റലിലെ താമസക്കാരായ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ പെണ്‍കുട്ടികള്‍ മാസങ്ങളായി ശ്രമിക്കുച്ചുക്കൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറി യുവാവ് മൊബൈല്‍ ഫോണുമായി കുളിമുറിക്കു സമീപമെത്തി. പക്ഷെ യുവാവ് കടന്നു വരുന്ന ദൃശ്യങ്ങളെല്ലാം പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്റെ പുറത്ത് സ്ഥാപിച്ച സി.സി.ടിവി ക്യാമറയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

കുളിമുറിയുടെ പുറത്തെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ വട്ടം ചേര്‍ന്നു പിടികൂടി, തുടര്‍ന്നു വലിച്ചിഴച്ച് മുറിയില്‍ എത്തിച്ചു.വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി കൈകാലുകള്‍ കട്ടിലിനോടു ചേര്‍ന്നു ബന്ധിച്ചു. തുടര്‍ന്നു പെണ്‍കുട്ടികള്‍ ചേര്‍ന്ന് മാറിമാറി ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അതിക്രൂരമായ പീഡനത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ യുവാവിനെ പെണ്‍കുട്ടികള്‍ കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടികള്‍ സ്ഥലത്തു നിന്നു രക്ഷപെട്ടു.റോഡരികില്‍ അവശ നിലയില്‍ കണ്ട യുവാവിനെ ആശുപത്രിയിലെത്തിക്കവെയാണ് പോലീസ് കാര്യങ്ങളറിയുന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പൊലീസ് എത്തിയത്. സി.സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ നടത്തിയ ക്രൂരപീഡനം പുറം ലോകമറിഞ്ഞു..

ലൈംഗിക അവയവത്തിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മജസ്റ്റിക് പൊലീസ് കേസെടുത്തെങ്കിലും പെണ്‍കുട്ടികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.