പോലീസും കസ്റ്റംസും പിടികൂടാതെ വിദേശത്ത് നിന്നും സ്വര്‍ണ്ണം കൊണ്ടുവരാനുള്ള വഴികള്‍

വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നത് നമ്മുടെ നാട്ടില്‍ പതിവായ ഒരു കാര്യമാണ്.എന്നാല്‍ പലപ്പോഴും എയര്‍ പോര്‍ട്ടില്‍ എത്തുന്ന സമയം ഇതുകാരണം പലര്‍ക്കും ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെച്ചാല്‍ ജയില്‍ വാസം വരെ ലഭിക്കാവുന്ന കുറ്റമാണ് നമ്മുടെ രാജ്യത്ത്. അതുപോലെ കയ്യില്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ കസ്റ്റംസുകാരുടെ പരിശോധനയും കൂടുതലാണ് അവര്‍ക്ക് മറുപടി കൊടുത്ത് തന്നെ പകുതിയിലേറെ സമയം പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ പോലീസ് കസ്റ്റംസ് എന്നിവരുടെ ശല്യം ഇല്ലാതെ വിദേശത്ത് നിന്നും സ്വര്‍ണ്ണം കൊണ്ടു വരാനുള്ള ചില വഴികളാണ് ഇവിടെ. പലര്‍ക്കും അറിയാവുന്ന ഒന്നാണ് എങ്കിലും പലരും അറിവില്ലായ്മ കാരണം കുഴികളില്‍ പോയി ചാടുന്നതും പതിവാണ്.

ഒരു വര്‍ഷമായി വിദേശത്ത് താമസിക്കുന്ന സ്തീകള്‍ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പുരുന്മാര്‍ക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങളും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് എല്ലാ യാത്രാരേഖകളുമുണ്ടെങ്കില്‍ നാണയമായോ ബിസ്‌ക്കറ്റായോ ഒരു കിലോ സ്വര്‍ണം ഡ്യൂട്ടിയടച്ച് കൊണ്ടുവരാം. ഗോള്‍ഡ് ബാറുകള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ നമ്പര്‍,നിര്‍മ്മാതാവിന്റെ പേര്,തൂക്കം,അളവ് എന്നിവ വേണം. ബാറുകളും കോയിനുകളും കൊണ്ടുവരുമ്പോള്‍ 6% കസ്റ്റംസ് ഡ്യൂട്ടി,സേവനനികുതി,സെസ് എന്നിവ അടക്കണം. ആഭരണങ്ങളാണ് വിദേശത്തു നിന്നും കൊണ്ടുവരുന്നതെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി പത്തു ശതമാനമായി കൂടും സേവനനികുതിയും സെസ്സും വേണം. മുത്തുകള്‍ പിടിപ്പിച്ച ആഭരണങ്ങള്‍ ഇതില്‍പ്പെടില്ല. അനുവദിനീയ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റുചെയ്യാന്‍ അനുവാദമുണ്ട്.