വീണ്ടും സൗമ്യമാര്‍ ;പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍നിന്ന് അമ്മയും മകളും പുറത്തേക്കുചാടി

ദില്ലി: ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ പീഡനശ്രമം. അക്രമത്തില്‍ നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍നിന്നും അമ്മയും മകളും പുറത്തേക്കുചാടി. കാണ്‍പൂരിലെ ചാന്ദാരി സ്റ്റേഷന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊല്‍ക്കത്ത സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും നേരെയാണ് അക്രമമുണ്ടായത്.

ഡല്‍ഹി-ഹൗറ സ്പെഷ്യല്‍ ട്രെയിനില്‍ ദില്ലിയില്‍നിന്നും വരികയായിരുന്നു ഇരുവരും. ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു ഇരുവരുടെയും യാത്ര.യാത്രക്കിടെ ടോയ്ലറ്റില്‍ കയറിയ മകളെ യാത്രക്കാരില്‍ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ അമ്മ, മകളെ രക്ഷപെടുത്തി ട്രെയിനില്‍നിന്നും പുറത്തേക്കു ചാടുകയായിരുന്നു.

സഹയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെ സമയം അക്രമിയെക്കുറിച്ച് വിവരംഫ്ഗാളൊന്നും ലഭിച്ചിട്ടില്ല.