ബി ജെ പിയുടെ പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ; ഭാരതാംബ ഇനി ഗോത്രവനിത

അടുത്ത മാര്‍ച്ചില്‍ ത്രിപുര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി ഭാരതാംബ സങ്കല്‍പ്പത്തെ ഗോത്രവിഭാഗങ്ങളിലെത്തിക്കാന്‍ ബിജെപി ശ്രമം മുന്നേറുകയാണ്. നമ്മുടെ മനസിലൊക്കെയുള്ള ഭാരതാംബയുടെ ചിത്രം, സാരിയും ആടയാഭരണങ്ങളും ധരിച്ച് വാഹനമായ സിംഹത്തിനൊപ്പം പതാകയുമേന്തി നില്‍ക്കുന്ന ചിത്രമാണ് ഭാരതാംബയെക്കുറിച്ച് പറയുമ്പോള്‍ നമുക്ക് മനസ്സില്‍ വരുന്നത്. എന്നാല്‍ ത്രിപുരയില്‍ ബിജെപി അവതരിപ്പിക്കുന്ന ഭാരംതാംബ ഗോത്ര വിഭാഗങ്ങള്‍ ധരിക്കുന്ന വേഷവിധാനങ്ങളോടെയാണ് പ്രത്യക്ഷപ്പെടുക.

അടുത്ത മാര്‍ച്ചില്‍ ത്രിപുര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായാണ് ഭാരതാംബ സങ്കല്‍പ്പത്തെ ഗോത്രവിഭാഗങ്ങളിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഭാരതാംബ അവരുടേതുകൂടിയാണ്. ഒരോ ഗോത്ര വിഭാഗങ്ങള്‍ക്കും അവരുടേതായ സംസ്‌കാരങ്ങളും വേഷങ്ങളും ഉണ്ട്. അവയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ടെന്ന് ബിജെപി ത്രിപുര സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ പറയുന്നു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ടവരാണെന്ന ഗോത്രവിഭാഗങ്ങളുടെ ചിന്താഗതിയെ മാറ്റുവാന്‍ വേണ്ടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നു രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ള 300 ഗോത്രവിഭാഗങ്ങളെക്കൂടി പ്രതിനിധീകരിക്കുന്ന ഭാരതാംബയുടെ ചിത്രീകരണം ഇവിടങ്ങളില്‍ അവതരിപ്പിക്കുമെന്നും സുനില്‍ ദിയോധര്‍ പറയുന്നു.

സംസ്ഥാനത്തെ എല്ലാ ബിജെപി ചടങ്ങുകളിലും ഇനി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം സാരി ധരിച്ചുള്ള ഭാരതാംബയുടെയും ഗോത്ര വിഭാഗങ്ങളെ പ്രതിനിധികരിക്കുന്ന ഭാരതാംബയുടെയും ചിത്രങ്ങളുണ്ടാവുമെന്നും അദ്ദഹം പറഞ്ഞു.

ദെബ്ബര്‍മ, ത്രിപുരി, റീങ്, ചക്മ തുടങ്ങി നാലു ഗോത്രവിഭാഗങ്ങളാണ് പ്രധാനമായും തൃപുരയിലുള്ളത്. ഈ ഗോത്രവിഭാഗങ്ങളാണ് 77.8 ശതമാനത്തോളം വരുന്ന ഗോത്ര ജനസംഖ്യയില്‍ കൂടുതലും. ഇവരെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ബിജെപി ഭാരതാംബയെ അവതരിപ്പിച്ചിരിക്കുന്നത്. 99.3 ലക്ഷമാണ് തൃപുരയിലെ ജനസംഖ്യ. ഇതില്‍ 31 ശതമാനം അതായത് 31.99 ലക്ഷം ഗോത്രവിഭാഗങ്ങളാണ്. അതിനാല്‍ ഇവരുടെ വോട്ട് സമാഹരിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.