മുകേഷ് എംഎല്‍എയ്ക്ക് മത്സ്യത്തൊഴിലാളികളുടെ വക പുളിച്ച തെറി; മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയിട്ടും എംഎല്‍എക്ക് മാത്രം നേരമില്ല

ഓഖി ചുഴലിക്കാറ്റ് ദുരിതം കേരളത്തിലെ തീരാ ദേശമേഖലകളില്‍ കനത്ത നാശം വിതച്ചപ്പോള്‍ തങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനെത്താത്ത കൊല്ലം എം.എല്‍.എ മുകേഷിനെതിരെ ജനരോക്ഷം. കൊല്ലം തീരദേശ വാസികളാണ് നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി രംഗത്തെത്തിയത്.

കേരളത്തിനെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റ് വീശിയടിചതിനെത്തുടര്‍ന്ന് തീരദേശം ആശങ്കയിലായപ്പോള്‍ കാണാത്ത എം.എല്‍.എ, കെടുതികളെല്ലാം അവസാനിച്ചപ്പോഴാണ് എത്തിയതെന്നും ആവശ്യസമയത്ത് അടുത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുകയായിരുന്നു.

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ എം.എല്‍.എ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. നാട്ടുകാര്‍ പുളിച്ച തെറി തന്നെ പ്രയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് വന്ന മുകേഷിന് മുന്നില്‍ ഇതുവരെ സ്ഥലത്തെത്താതിരുന്നതിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ പ്രകടമാക്കി

. ഇതിനിടെ മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’യെന്ന് തമാശ രൂപേണ മുകേഷ് മറുപടി നല്‍കി. ഇതോടെ നിയന്ത്രണം വിട്ടു രോക്ഷാകുലരായ മല്‍സ്യതൊഴിലാളികള്‍ മുകേഷിനെ തെറിവിളിക്കുകയായിരുന്നു.