ജിഷ്ണു കേസ് സി ബി ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു

ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടാംപ്രതി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിനു ജാമ്യം നല്‍കിയതു ചോദ്യംചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും സിബിഐ അന്വേഷണം വേണമെന്ന ജിഷ്ണുവിന്റെ അമ്മ കെ.പി.മഹിജയുടെ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്. സിബിഐ വിലപ്പെട്ട അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്‍ശിച്ചു.