ഐഎഫ് എഫ് കെ 2017 ; സുവര്‍ണ്ണ ചകോരം വാജിബിന് ; മലയാളത്തിനും അഭിമാന നിമിഷം

22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബ് നേടി. മികച്ച സംവിധായികയായി തായ്‌ലന്റില്‍ നിന്നുള്ള അനൂജ ബുനിയ വര്‍ദ്ധനെയെ തിരഞ്ഞെടുത്തു. ദി ഫെയര്‍വെല്‍ ഫ്‌ളവറാണ് അനൂജയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏദനും രണ്ടു പുരസ്‌കാരം നേടി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഏദന്‍ സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന് ലഭിച്ചു. 65 രാജ്യങ്ങളില്‍നിന്നുള്ള 190 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ 2 മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി.

സുവര്‍ണ ചകോരം : വാജിബ് (സംവിധാനം – ആന്‍മരിയ വാസിര്‍).ഫിപ്രസി പുരസ്‌കാരം : ന്യൂട്ടണ്‍ (സംവിധാനം – അമിത് വി മസുര്‍കര്‍)
ഫിപ്രസി പുരസ്‌കാരം (മലയാളം) : ഏദന്‍ (സംവിധാനം – സഞ്ജു സുരേന്ദ്രന്‍). നെറ്റ്പാക് അവാര്‍ഡ് : ന്യൂട്ടണ്‍
നെറ്റ്പാക് അവാര്‍ഡ് (മലയാളം) : തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം – ദിലീഷ് പോത്തന്‍)
നവാഗത സംവിധായകനുള്ള രജത ചകോരം :സഞ്ജു സരേന്ദ്രന്‍ (ചിത്രം – ഏദന്‍). മികച്ച സംവിധായകയ്ക്കുള്ള രജതചകോരം : അനുജ ബൂന്യാവതന (ചിത്രം – മലില)
മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം : വി പി വിനീത (എഷ്യാനെറ്റ് ന്യൂസ്)
പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് (സംവിധാനം-രെയ്ഹാന ഒബെയ്മെയര്‍)
പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ (സംവിധാനം – ജോണി ഹെന്‍ട്രിക്സ്)