പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി എല്‍.പി.ജി ടെര്‍മിനലിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട സമരസമിതി ഹരജി തള്ളി. ചെന്നൈ ഹരിത ട്രൈബ്യൂണലാണ് ഹരജി തള്ളിയത്.അപകട ഭീഷണി സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പദ്ധതിയുമായി ഐ.ഒ.സിക്ക് മുന്നോട്ട് പോകാമെന്ന് കോടതി നിരീക്ഷിച്ചു.

പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തീരദേശ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളാണ് ഹരജി സമര്‍പ്പിച്ചത്.

വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഐഒസിക്ക് മുന്നോട്ട് പോകാം. നിലവില്‍ പുതുവൈപ്പ് ടെര്‍മിനലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതിയ്ക്ക് അനുസൃതമല്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധാംഗമില്ലാതെ ജുഡീഷ്യല്‍ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിതട്രൈബ്യൂണല്‍ ആക്ടിലെ ചട്ടം.

എന്നാല്‍, ജഡ്ജിമാരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളില്‍ സിംഗിള്‍ ബെഞ്ചിനും വിധി പറയാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് എന്‍ജിടി കേസില്‍ വിധി പറഞ്ഞത്. ഈ വിധി പ്രതീക്ഷിച്ചതാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും ഐഒസി പുതുവൈപ്പിനില്‍ നിന്ന് പോകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും പുതുവൈപ്പിന്‍ സമരസമിതി വിശദമാക്കി.

1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളായ മുരളി, രാധാകൃഷ്ണന്‍ എന്നിവരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. നിലവില്‍ പുതുവൈപ്പ് ടെര്‍മിനലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതിയ്ക്ക് അനുസൃതമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്