പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ഭവനങ്ങള്‍ക്ക് കര്‍ട്ടന്‍ ഇടാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് എട്ടരലക്ഷം

തിരുവനന്തപുരം : മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം രൂപ. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങളില്‍ പുതിയ കര്‍ട്ടനിട്ടപ്പോള്‍ ഖജനാവില്‍ നിന്ന് പോയത് എട്ടരലക്ഷം രൂപയാണ്.

മുണ്ടു മുറുക്കാന്‍ പറഞ്ഞവര്‍ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ ചെലവായത് ലക്ഷങ്ങളാണ്. ക്ലിഫ് ഹൗസില്‍ ചെലവായത് 2,07606 രൂപ . ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഔദ്യോഗിക വസതിയായ അശോകയിലെ കര്‍ട്ടന്‍ മാറ്റിയത് 1,51,972 രൂപ ചെലവിട്ടാണ്. മുന്‍ മന്ത്രി തോമസ് ചാണ്ടി പുതിയ കര്‍ട്ടിനട്ടത് 1,23,828 രൂപയ്ക്ക് . കണ്ണട വിവാദത്തില്‍ പെട്ട ആരോഗ്യമന്ത്രി നിള ബംഗ്ലാവിലെ കര്‍ട്ടന്‍ മാറ്റിയത് 75516 രൂപ ചെലവഴിച്ച് .

മുണ്ട് മുറുക്കാന്‍ ആവശ്യപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി ചെലവാക്കിയത് 25946 രൂപ. മന്ത്രിമാരുടെ ചികില്‍സയ്ക്ക് ചെലവഴിച്ചതും വന്‍ തുകയാണ്.കടകംപള്ളി സുരേന്ദ്രന് മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ ചെലവിട്ടത് 4,82367 രൂപയാമ്. ഈ ഇനത്തില്‍ ധനമന്ത്രി കൈപ്പറ്റിയത് 300823 രൂപയുമാണ്. സാമ്പത്തിക പ്രതിസന്ധി എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന മുഖ്യമന്ത്രിയും സംഘവും സ്വന്തം കാര്യങ്ങള്‍ നല്ലപോലെ നടക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല എന്നതാണ് സത്യം.