കത്വ മോഡല്‍ ഗുജറാത്തിലും ; ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട 11കാരിയുടെ മൃതദേഹം ലഭിച്ചു

കത്വ സംഭവത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പ് അതിനു സമാനമായ മറ്റൊരു സംഭവം കൂടി. ഗുജറാത്തിലെ സൂറത്തില്‍ 11-വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി 11-കാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ച്ചയായി ഏഴ് ദിവസത്തോളം പെണ്‍ക്കുട്ടി പീഡനത്തിരയായന്നൊണ് കരുതുന്നത്. ശരീരത്തിലെ മുറിവുകള്‍ക്ക് ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ട്. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

11 കാരിയുടെ ശരീരത്തിലുള്ള മിക്ക പരിക്കുകളും മരം കൊണ്ടുള്ള ആയുധംകൊണ്ടുള്ളതാണ് . കത്വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച രീതിയിലുള്ള പീഡനമാണ് ഇവിടെയും നടന്നിരിക്കുന്നത്. പീഡനത്തിനു ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു സൂറത്ത് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറയുന്നു. ഏപ്രില്‍ ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം മരിച്ച പെണ്‍ക്കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.