സന്യാസ ജീവിതം സ്വീകരിക്കാന്‍ യുവാവ് വേണ്ടാന്നു വെച്ചത് നൂറുകോടിയുടെ സ്വത്തുക്കള്‍

ഗുജറാത്ത് സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ മോക്ഷേഷ് സേഠ് ആണ് ജോലിയും കുടുംബബിസിനസ്സും ഉപേക്ഷിച്ച് സന്ന്യാസത്തിന്റെ പാത സ്വീകരിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായതിനു ശേഷം രണ്ട് വര്‍ഷമായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് നോക്കിനടത്തുകയായിരുന്നു മോക്ഷേഷ്. ജൈനമതവിശ്വാസികളാണ് മോക്ഷേഷും കുടുംബവും. എന്നാല്‍ ലൌകിക ജീവിതം ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണം കുടുംബം പുറത്തു വിട്ടിട്ടില്ല. ഗുജറാത്തിലെ ബനസ്‌കന്തയില്‍ നിന്നുള്ളവരാണ് മോക്ഷേഷിന്റെ കുടുംബം.

കാലങ്ങളായി മുംബൈയിലാണ് ഇവര്‍ താമസം. ബിസിനസുകാരനായ സന്ദീപ് സേഠാണ് മോക്ഷേഷിന്റെ പിതാവ്. സന്ന്യാസം സ്വീകരിച്ച മോക്ഷേഷ് ഇനി മുതല്‍ കരുണപ്രേംവിജയ് ജീ എന്നാണ് അറിയപ്പെടുക.