പോലീസ് മേധാവിയുടെ മകന്‍: എഫ്ഐആറില്‍ ‘അജ്ഞാതന്‍’


പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച് ആശുപത്രിയില്‍ ആക്കിയ സംഭവത്തിന് പിന്നാലെ മറ്റൊരു പോലീസ് മേധാവിയുടെ മകന്‍ വരുത്തിവച്ച ഒരു വാഹനാപകടം. ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ കര്‍ശ്ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് സമാനമായ ഒരു ദുരനുഭവത്തിന് ഇരയായ ജയ് കൃഷ്ണ എന്ന യുവാവിന്റെ എഫ്ബി പോസ്റ്റ് ഇന്ന് രാവിലെ വരുന്നത്.

സംഭവം നടക്കുന്നത് ഒരു മാസം മുന്‍പ്. പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ പ്രകാരം യുവാവും ഭാര്യയും മകളും കൈക്കുഞ്ഞും സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഖാതത്തില്‍ കൈക്കുഞ്ഞടക്കം നാലുപേര്‍ക്കും പരിക്കുകള്‍. ഇടിച്ച വാഹനം, ഓടിച്ച വ്യക്തി, വണ്ടി നമ്പരും അടക്കം പരാതി നല്‍കിയിട്ടും ഒരു മാസമായിട്ടും നടപടിയില്ല നീതിയില്ല. എഫ്ഐആറില്‍ വാഹനമോടിച്ചത് ‘അജ്ഞാതന്‍’.

സാധാരണക്കാരന് നീതി ലഭിക്കാന്‍, അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ സംഭവത്തിന്റെ വിശദാംശം അടങ്ങിയ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു :

‘ആരാണ് സര്‍, അധികാരി വര്‍ഗം????
ആരാണ് സര്‍, പൊതുജനം????

ഞാനിവിടെ പറയാന്‍ പോകുന്ന വിഷയം ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. കഴിഞ്ഞ ദിവസം എനിക്കും കുടുംബത്തിനും ഉണ്ടായ ഒരു അപകടം. അതാണ് എന്നെ ഈ ചോദ്യത്തിന് പ്രേരിപ്പിച്ചത്.

മെയ് 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെ തിരുവനന്തപുരത്തെ പട്ടം പൊട്ടക്കുഴി ജംഗ്ഷനിലാണ് സംഭവം. എന്റെ വാഹനത്തിന്റെ പിറകില്‍ ഒരാള്‍ വണ്ടി കൊണ്ടിടിച്ചു. ഞാനും ഭാര്യയും മകളും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം വളരെ സാവധാനം ശ്രദ്ധയോടെയാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ഫലമായി എന്റെ മകള്ക്ക് ഉള്‍പ്പടെ പരുക്കുകള്‍ പറ്റി.

വാഹനം ഓടിക്കുമ്പോള്‍ അപകടം ഉണ്ടാകാം. പക്ഷേ, ഇതങ്ങനെ അല്ല. തീര്‍ത്തും നിരുത്തരവാദപരമായി പിന്നിലുണ്ടായിരുന്നയാള്‍ വാഹനം കൈകാര്യം ചെയ്തതാണ് അപകടത്തിനിരയാക്കിയത്.

ശരീരത്തിലെ പരുക്കുകള്‍ക്കു അപ്പുറം ആ അപകടം ഞാന്‍ എന്ന മനുഷ്യന്, എന്റെ ഭാര്യക്ക്, കുഞ്ഞുങ്ങള്‍ക്കു ഉണ്ടാക്കിയ മാനസികമായ ആഘാതം ചെറുതല്ല. അപകടത്തിനു ശേഷമുണ്ടായ സംഭവങ്ങള്‍ ആഘാതം ഇരട്ടിയാക്കി. എന്റെ വാഹനത്തിനു പിന്നിലല്‍ BABY ON BOARD എന്നു വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്, സൂക്ഷിക്കണം എന്ന അര്‍ത്ഥത്തില്‍. പക്ഷേ, അതൊക്കെ ആരു നോക്കാന്‍?

ഇനി കാര്യത്തിലേക്ക്. ഇടിച്ച വണ്ടിയും ആ വാഹനം ഓടിച്ച ആളിനെയും എനിക്ക് മനസിലായി, തിരിച്ചറിയാനും സാധിച്ചു. ആ തിരിച്ചറിയലിന്റെ ഫലമായാണ് ഈ രൂപത്തില് പൊതുജനങ്ങള്ക്കു മുന്നിലേക്ക് എനിക്കു വരേണ്ടി വന്നത്. മീശ മുളയ്ക്കാത്ത ഒരു പയ്യന്‌സ്. പക്ഷേ, അവന് സ്ഥലത്തെ പ്രധാന പൊലീസ് മേധാവിയുടെ മകനാണ്.

അപകടമുണ്ടാക്കിയ പയ്യന്‌സിന്റെ പേര് സാഗര് അശോക്. വണ്ടി നമ്പര് KL 01 CD 1549. പക്ഷേ, പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് വന്നപ്പോള്‍ അപകടത്തിനു ഇടയാക്കിയ വാഹനം ഓടിച്ചത് അജ്ഞാതന്‍. എനിക്കു മനസ്സിലായ ആളിനെ പൊലീസുകാര്‍ക്കു ‘മനസ്സിലായില്ല’! FIR 1723 dated 18.5.2018 Judicial First Class Magistrate Court 1. പൊലീസുകാര്‍ക്ക് മനസ്സിലാവുകയുമില്ല. കാരണം ഞാന്‍ പറയണ്ടല്ലോ

അല്ല സര്‍. അയാള്‍ അജ്ഞാതന്‍ അല്ല. ആളെ എനിക്ക് അറിയാം. അത് ഞാന്‍ നിങ്ങളോട് പറയുകയും ചെയ്തിരുന്നു. ഇതിനു ദൃക്‌സാക്ഷികളുമുണ്ട്. എന്നിട്ടും നിങ്ങള്‍ വണ്ടി ഓടിച്ചവനെ അജ്ഞാതന്‍ ആക്കി. പൊതുജനം എന്ന വിഭാഗത്തില്‍ പെടുന്ന ഞാന്‍ അടക്കമുള്ളവര്‍ നിങ്ങള്‍ക്ക് കഴുതകളാണല്ലോ

എനിക്ക് ഇവിടത്തെ നിയമത്തില്‍ വിശ്വാസം ഉണ്ട്. അതിനാല്‍ ഞാന്‍ മുന്നോട്ടു പോകുക തന്നെ ചെയ്യും. അജ്ഞാതന്‍ എന്ന പ്രയോഗം മാറി ആളിന്റെ പേര് പുറത്തു വരും വരെ. ഇത് എനിക്കൊന്നും നേടാന്‍ വേണ്ടിയല്ല. നെറികേട് ആരെങ്കിലും ചോദ്യം ചെയ്താലേ ഇത് അവസാനിപ്പിക്കാന്‍ പറ്റും. എല്ലാരും സഹിച്ച് മിണ്ടാതെ പോയാല്‍ നെറികേടുകളള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

അധികാരം എന്ന ചെങ്കോല് ഉള്ളവന് മാത്രമുള്ളതല്ല ഈ രാജ്യം. എന്നെപ്പോലുള്ള പൊതുജനത്തിന്റേതു കൂടിയാണ് ഈ രാജ്യം.

നീതി തേടി ഞാന് കമ്മീഷണര്‍ക്കും പരാതി കൊടുത്തു. ഈ കേസിന്റെ സ്ഥിതി അറിയാന്‍ വേണ്ടി 3 ആഴ്ചയായി പട്ടം ട്രാഫിക് സ്റ്റേഷനില്‍ കയറി ഇറങ്ങുന്നു . പക്ഷേ ഇതുവരെ ഒന്നും അറിയാന്‍ സാധിച്ചിട്ടില്ല …

നീതി തേടുന്ന എനിക്കു നിങ്ങളുടെയെല്ലാം പിന്തുണ വേണം. എന്റെ രാജ്യം പൗരനെന്ന നിലയില്‍ എനിക്കു ഉറപ്പുനല്‍കുന്ന നീതി…’

https://www.facebook.com/jai.krishna.7/posts/1785610174811613