കുത്തേറ്റ നിലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്കൂള്‍ ശുചിമുറിയില്‍

ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 14 വയസ്സുള്ള വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും ശൗചാലയത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിയും കൊല്ലപ്പെട്ട വിദ്യാര്‍ഥിയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക സൂചനയെന്ന് പോലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥി ഇപ്പോള്‍ ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചവരികയാണെന്ന് പോലീസ് വ്യക്തമാക്കി. വയറ്റില്‍ കത്തികൊണ്ട് കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചവരികയാണെന്ന് പോലീസ് വ്യക്തമാക്കി.