നടിമാര്‍ രാജിവച്ചത് ധീരമായ നടപടി; ആരും നോക്കാനില്ലാതെ കഴിയുന്ന നടന്‍ ടി.പി മാധവന്‍


കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് മുതിര്‍ന്ന നടന്‍ ടി.പി.മാധവന്‍. ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തി നടിമാര്‍ രാജിവച്ചത് ധീരമായ നടപടിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ടി.പി.മാധവന്‍. എന്നാല്‍ ഇപ്പോള്‍ ആരും നോക്കാനില്ലാതെ കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവനിലാണ് മാധവന്‍ കഴിയുന്നത്. 2015 ല്‍ ഹരിദ്വാറില്‍വച്ച് പക്ഷാഘാതം ഉണ്ടായ ശേഷം കേരളത്തില്‍ തിരിച്ചെത്തിയത് മുതല്‍ മാധവന്‍ ഗാന്ധിഭവനിലെ അന്തേവാസിയാണ്.

ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ല. ‘അമ്മ’യില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ട്. സംഘടനയില്‍ നിന്ന് 5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ടി.പി മാധവന്‍ പറഞ്ഞു.