ലൈംഗിക പീഡനം ; രണ്ടാം പ്രതിയായ വൈദികനെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കേസില്‍ കീഴടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. തിരുവല്ല മജിസ്‌ട്രേട്ടിന്റേതാണ് നടപടി. അതേസമയം മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രാവിലെ വൈദികന്‍ കീഴടങ്ങിയത്.

ലൈംഗിക പീഡനക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികള്‍ കോടതിയില്‍ കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ജാമ്യം നല്‍കുന്നകാര്യം കോടതി തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികളായ ഫാ.സോണി വര്‍ഗീസ്, ഫാ. ജെയിസ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ ഉടന്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത്.