കേരളത്തില്‍ ദയാവധം: മാര്‍ഗരേഖയുടെ കരട് തയ്യാറായി

തിരുവനന്തപുരം: ആര്‍ക്കും രക്ഷിക്കാന്‍ സാധിക്കാത്തവര്‍, ഒരിക്കലും ഭേദമാക്കാന്‍ കഴിയാത്ത രോഗാവസ്ഥയിലുള്ളവര്‍ ഇങ്ങനെയുള്ളവര്‍ക്കൊക്കെ ചികില്‍സയും കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഒഴിവാക്കി നല്ല മരണം ലഭിക്കാന്‍ സുപ്രീം കോടതി അനുശാസിക്കുന്ന ദയാവധം അനുവദിക്കുന്നതിനുളള മാര്‍ഗരേഖയുടെ കരട് സംസ്ഥാനത്ത് തയാറായി.

കേരളത്തില്‍ ദയാവധം അനുവദിച്ചുകൊണ്ടുള്ള കരടു നിയമത്തിനു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മിഷന്‍ പത്തു വര്‍ഷം മുന്‍പു രൂപം നല്‍കിയെങ്കിലും അതു നിയമമായിരുന്നില്ല. എന്നാല്‍ കോടതിവിധി നടപ്പാക്കാന്‍ രൂപരേഖ തയാറാക്കാനായി രാജഗോപാല്‍ അധ്യക്ഷനായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു കരട് തയാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനുമതി നല്‍കുന്നതിനായി ജില്ലകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ ഡോ. എം.ആര്‍. രാജഗോപാല്‍ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

രോഗിതന്നെ മുന്‍കൂര്‍ ചികില്‍സാ വില്‍പത്രം തയാറാക്കിയിരിക്കണം ഒപ്പം വില്‍പത്രം നടപ്പാക്കണമെങ്കില്‍ ആദ്യം ചികില്‍സിക്കുന്ന ഡോക്ടര്‍ അല്ലെങ്കില്‍ രോഗി കഴിയുന്ന ആശുപത്രി വകുപ്പുമേധാവിയും മൂന്നു വിദഗ്ധ ഡോക്ടര്‍മാരുമുള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കണം. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. അവര്‍ രോഗിയെ പരിശോധിച്ചു സ്ഥിതി വിലയിരുത്തിയശേഷം, ആദ്യ ബോര്‍ഡിന്റെ നിലപാടിനോടു യോജിക്കുന്നുവോയെന്നു വ്യക്തമാക്കണം ന്മ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം നടപ്പാക്കാനാകൂ ന്മ ഓരോ ജില്ലയിലും കുറഞ്ഞപക്ഷം ഇരുപത്തിയഞ്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവയൊക്കെയാണ് നിര്‍ദേശങ്ങള്‍.