ഓണ്‍ലൈന്‍ ഷോപ്പിംഗിന് തടയിടാന്‍ കേന്ദ്രം ; ഇനി വില കുറച്ചു വില്‍ക്കാന്‍ പറ്റില്ല

ഓണ്‍ ലൈന്‍ വ്യാപാരത്തെ നിയന്ത്രിക്കുന്നതിന് ദേശീയ തലത്തില്‍ നിയന്ത്രണ സംവിധാനം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷ്ന്‍ അതോറിറ്റി എന്ന പേരില്‍ നിയന്ത്രണ ഏജന്‍സിയെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറിയുടെ നേത്രത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം അടങ്ങിയിരിക്കുന്നത്.

ഓണ്‍ ലൈന്‍ വ്യപാരത്തെ സംബന്ധിച്ച പരാതികള്‍ ഉപഭോക്താക്കള്‍ അതോറിറ്റിക്കാണ് സമര്‍പ്പിക്കേണ്ടത്. കമ്പനികളുടെ പരാതികളും സമര്‍പ്പിക്കേണ്ടത് ഈ ഏജന്‍സിക്കാണ്. ഡിജിറ്റല്‍ രീതിയില്‍ വ്യപാരം നടത്തുന്ന എല്ലാ കമ്പനികളും അതോറിറ്റിയില്‍ രെജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. റെഗുലേറ്റര്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റെ നേത്ര്വത്തിലുള്ള ഉന്നതതല സമിതി പരിശോധിച്ച് വരികയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇ കൊമേഴ്സ് നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഓണ്‍ ലൈന്‍ വ്യാപാര രംഗത്ത് സമഗ്ര നിയന്ത്രണമാണ് സര്‍ക്കാര്‍ നയം കൊണ്ട് ഉദ്ദേശിക്കുന്നത്.

സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്‍ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നയം മുന്നോട്ടുവെയ്ക്കുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവസരമുണ്ടാകും.