ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനവുമായി മലയാളി താരങ്ങള്‍ ; ജിന്‍സണ് സ്വര്‍ണം, ചിത്രയ്ക്ക് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളി തിളക്കം. ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ മലയാളി താരം ജിന്‍സണി ജോണ്‍സണിലൂടെ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണ്ണം. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ 3:44.72 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണ്‍ സ്വര്‍ണ്ണമണിഞ്ഞത്. എണ്ണൂറുമീറ്ററില്‍ കൈവിട്ട സ്വര്‍ണം 1500 മീറ്ററില്‍ ജിന്‍സണ്‍ നേടിയെടുക്കുകയായിരുന്നു.

പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററില്‍ അപ്രതീക്ഷിത കുതിപ്പിലൂടെ സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യയുടെ മന്‍ജിത്ത് സിംഗിന് മെഡല്‍ നേടാനാവാതെ പോയത് നിരാശയായി. അതുപോലെ വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്.

ജിന്‍സണിലൂടെ ആറാം സ്വര്‍ണമാണ് ഇന്ത്യ അത്ലറ്റിക്സില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 800 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന മന്‍ജിത് സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്റെ ഫേവറൈറ്റ് ഇനമായ 800ല്‍ സ്വര്‍ണം നഷ്ടമായെങ്കിലും 1500ല്‍ തിരിച്ചുപ്പിടിക്കാനായെന്നുള്ളത് ജിന്‍സണെ സംബന്ധിച്ചിടത്തോളം ഇരട്ട സന്തോഷമാണ്. 1500, 800 ഇനങ്ങളില്‍ ദേശീയ ചാംപ്യനാണ് ജിന്‍സണ്‍ ജോണ്‍സണ്‍.

അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയില്‍ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങി.