സ്വവര്‍ഗ്ഗ രതി വിധി ; രാജ്യത്ത് എയിഡ്സ് രോഗികളുടെ എണ്ണം കൂട്ടുമെന്ന് സുബ്രമണ്യന്‍ സ്വാമി

സാധാരണമായ ലൈംഗിക സ്വഭാവമായി സ്വവര്‍ഗ രതിയെ കാണാനാകില്ല എന്നും അത് രാജ്യത്ത് എച്ച്‌ഐവി കേസുകള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി . സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു സ്വാമി.

സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ  ഈ വിധി ഒരിക്കലും അന്തിമമല്ല. ഏഴംഗ ബെഞ്ചിന് മാറ്റം വരുത്താന്‍ സാധിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.

സ്വവര്‍ഗ രതി നിയമവിധേയമാക്കുന്നത് ഒരുപാട് സാമൂഹിക തിന്മകള്‍ക്ക് കാരണമാകും. ഇത്തരം സ്വഭാവങ്ങള്‍ ജനിതക വൈകല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നുള്ള സുപ്രീം തോടതി ചരിത്ര വിധി ഇന്നാണ് വന്നത്.