കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷവും, അംബാസഡറെക്കെതിരെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും

കുവൈറ്റ് എംബസിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാധ്യമങ്ങള്‍ക്കും, മൊബൈല്‍ ഫോണിനും വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് ഡിവിഷന്‍ മേധാവി ഡോ. നാഗേന്ദ്ര പ്രസാദ് പങ്കെടുത്ത യോഗത്തില്‍ , നിരവധി എന്‍ജിനീയേഴ്‌സ് ഇന്ത്യന്‍ എംബസിയുടേ|യും ഗവണ്‍മെന്റിന്റേയും ഇടപെടലുകളിലെ പോരായ്മകളും മെല്ലെപ്പോക്കും ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രകോപിതനായി, യോഗത്തിന്റെ ആരംഭം മുതല്‍ ഏകാധിപതിയെ ഷോലെ പെരുമാറിയ അംബാസഡര്‍ സംസാരിക്കുന്നവരെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം യോഗം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി, യോഗത്തില്‍ പങ്കെടുത്ത വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പ്രതികരണമില്ലാതെ നിസ്സ ഹായനായിനോക്കി നില്‍ക്കുകയാണുണ്ടായത് യോഗത്തില്‍ പങ്കെടുത്ത എംബസി ഉദ്യേഗസ്ഥര്‍ സുരക്ഷ ഉദ്യോഗസ്ഥരെപ്പോലെ സംസാരിക്കാന്‍ ശ്രമിക്കുന്നവന്‍ ഇരിപ്പിടങ്ങളില്‍ പിടിച്ചിരുത്തുക എന്ന ദൗത്യമാണ് നിര്‍വ്വഹിച്ചത് പ്രസംഗിച്ച എഞ്ചിനീയറെ പുറത്താക്കി യോഗം പുനരാരംഭിച്ചപ്പോള്‍.

നിലവിലെ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി വരെ ഇടപെട്ടിട്ടും വ്യക്തമായി ഒന്നും പറയാന്‍ കഴിയില്ലെന്നും എഞ്ചിനീ യേഴ്‌സ് ഇന്ത്യയിലേക്ക് മടങ്ങുകയോ, താഴ്ന്ന തസ്തികയിലേക്ക് മാറുകയോ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗം അവസാനിപ്പിക്കാന്‍ നടപടികള്‍ ഈരംഭിച്ചു.
പുതിയ നിയമം മൂലം പ്രയാസപ്പെടുന്ന നൂറു കണക്കിന് എഞ്ചിനീയേഴ്‌സ് ഉടന്‍ ശക്തമായ പ്രതിഷേധം തുടരുകയും, ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറില്ലാത്ത അംബാസിഡറെ ഇന്‍ഡ്യന്‍ സമൂഹവും ബഹിഷ്‌കരിക്കുന്നു, എന്ന് പ്രഖ്യാപിച്ച് ‘അംബാസിഡര്‍ ഗോ ബാക്ക് വിളിച്ചു കൊണ്ട്’ എംബസിക്ക് പുറത്തു തടിച്ചുകൂടിയര്‍ ഉള്‍പ്പെടെ ഭൂരിപക്ഷവും യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. യോഗത്തില്‍ പുറത്താക്കിയ എഞ്ചിനീയേഴ്‌സ് പുറത്ത് പ്രതിഷേധം തുടര്‍ന്നു. ഈ വിഷയത്തില്‍ ബഹു വിദേശ കാര്യ കേന്ദ്ര മന്ത്രി നേരിട്ടു കുവൈറ്റില്‍ വന്ന് ചര്‍ച്ച നടത്തിയിട്ടും കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനെതിരെയും, പ്രവാസി സമൂഹത്തിന് അംബാസിഡറിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ അംബാസിഡറെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാന്‍ നടപടി എടുക്കാത്തതിനെതിരെയും, എല്ലാ തലങ്ങളിലും
പ്രവാസി വിരുദ്ധ നടപടികള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് മാസങ്ങളായി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതു പ്രവര്‍ത്തകരും ലോക കേരള സഭാംഗങ്ങളും ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് കണ്‍വീനര്‍മാരുമായ ബാബു ഫ്രാന്‍സീസും ശ്രീം ലാലും അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കും, ചിത്രങ്ങള്‍, വീഡിയോയ്ക്കും
മൊബൈല്‍/വാട്ട്‌സ് ആപ്പ്
ലോക കേരള സഭാംഗങ്ങള്‍
ബാബു ഫ്രാന്‍സിസ് -00965 90046516
ശ്രീം ലാല്‍-00965 65770822