ശബരിമല ; സര്‍ക്കാര്‍ സഹായത്തോടെ നിരീശ്വരവാദികളും അഴിഞ്ഞാട്ടക്കാരും വിശ്വാസ സമൂഹത്തോട് നടത്തുന്ന വെല്ലുവിളി : പി സി ജോര്‍ജ്ജ്

ശബരിമല വിഷയത്തില്‍ താന്‍ വിശ്വാസ സമൂഹത്തിനോട് ഒപ്പമെന്നു വീണ്ടും വ്യക്തമാകി പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പി സി വിഷയത്തില്‍ തന്റെ ഭാഗം വ്യക്തമാക്കിയത്. തങ്ങളുടെ ആചാരങ്ങളും, പൈതൃകങ്ങളും, സംസ്‌കാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി വിശ്വാസികള്‍ പന്തളത്ത് തെരുവില്‍ ഇറങ്ങിയപ്പോള്‍ രാഷ്ട്രീയം മാറ്റി വെച്ച് വിശ്വാസ സമൂഹത്തിന്റെ വികാരമെന്തെന്നറിയുന്ന ജനപ്രതിനിധി എന്ന നിലക്കാണ് അവിടെയെത്തിയതും, അവര്‍ക്കൊപ്പം നിലകൊണ്ടതും.

എന്നാല്‍ സമരം ശക്തമായതോടെ സര്‍ക്കാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിശ്വാസ സമൂഹത്തെ സവര്‍ണ്ണനെന്നും, അവര്‍ണ്ണനെന്നും വേര്‍തിരിച്ച് അവരെ രണ്ടുതട്ടിലാക്കി രാഷ്ട്രീയ മുതലെടുപ്പിനായുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ ഉണ്ടാകുകയും പരസ്പരം രാഷ്ട്രീയ ചേരി തിരിഞ്ഞ് ശബരിമലയെ രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തു എന്നും പി സി പറയുന്നു.

അതുപോലെ ഈ കഴിഞ്ഞ ദിവസം പൂജകള്‍ക്കായി ശബരിമയില്‍ നടതുറന്നപ്പോള്‍ ആയിരകണക്കിന് വരുന്ന പോലീസിനെ അണിനിരത്തി നിയന്ത്രണങ്ങളുടെ പേരില്‍ അയ്യപ്പ ദര്‍ശനത്തിനു എത്തിയ ഭക്തരെ വഴിയില്‍ തടയുന്നതിനും മറ്റും നേരില്‍ മനസിലാക്കാന്‍ പമ്പയില്‍ ചെന്നിരുന്നു.

അവിടെ വച്ച് ഈ നടപടികളെ കുറിച്ച് ഒരു ചാനല്‍ പ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്ന് മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഒരു വാക്കുമാത്രം അടര്‍ത്തിയെടുത്തു അദ്ദേഹത്തിന്റെ എതിരാളികള്‍ വളരെ മോശമായ രീതിയില്‍ പകപോക്കലിനായി വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണാനിടയായി. നിലപാടുകളില്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്റെ പരമാര്‍ശം തികച്ചും വ്യക്തിപരമായി പോയി എന്ന തോന്നലുള്ളതിനാല്‍ അദ്ദേഹത്തോട് എന്റെ ഖേദം ഞാന്‍ പ്രകടിപ്പിക്കുന്നു എന്നും പി സി വ്യക്തമാകി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :