ഭൂമിക്ക് ഭീഷണിയായി വീണ്ടും എല്‍ നിനോ പ്രതിഭാസം എത്തുന്നു

ലോക കാലവസ്ഥയില്‍ വലിയ വ്യതിയാനം ഉണ്ടാക്കി അടുത്ത വര്‍ഷം എല്‍ നിനോ പ്രതിഭാസം വീണ്ടും എത്തുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി മാസം മുതല്‍ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍ നിനോ എന്ന് പറയാറ് വര്‍ഷങ്ങള്‍ക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

2019 ലെ എല്‍ നിനോ മുന്‍പ് ഉണ്ടായതിനേക്കാള്‍ രൂക്ഷമായിരിക്കും എന്ന ഗവേഷകര്‍ പറയുന്നില്ല. എങ്കിലും ഇന്ത്യയിലെ മണ്‍സൂണിന് 20 മുതല്‍ 80 ശതമാനം വരെ മഴക്കുറവ് ഇന്ത്യയില്‍ പല സ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം.ഉത്തരേന്ത്യയില്‍ കടുത്ത ചൂടു കാറ്റിനും ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും വരള്‍ച്ചയ്ക്കും എല്‍ നിനോ കാരണമായേക്കാം എന്നുമാണ് മുന്നറിയിപ്പ്.

അതേ സമയം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതിന് നേര്‍ വിപരീതമായ പ്രശ്‌നമാണ് എല്‍നിനോ ഉണ്ടാക്കുന്നത്. വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും കനത്ത മഴയാണ് എല്‍ നിനോ സൃഷ്ടിക്കുക. വെള്ളപ്പൊക്കം മൂലമുള്ള നാശ്‌നഷ്ടങ്ങളാണ് ഈ മേഖലയിലുണ്ടാകുക. വടക്കേ അമേരിക്കയില്‍ ശക്തമായ കാറ്റിനും എല്‍ നിനോ കാരണമാകാറുണ്ട്. യൂറോപ്പില്‍ കനത്ത ചൂടിനും എല്‍നിനോ കാരണമാകാറുണ്ട്.

ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍ നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേ സമയം ഗള്‍ഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ചിച്ചിരുന്നു. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയാത്തതു മൂലം ഭൂമിയുടെ ശരാശരി താപനില സ്വാഭാവികമായി തന്നെ വര്‍ധിക്കുന്നത് തുടരുകയാണ്. ഈ സഹചര്യത്തില്‍ എല്‍ നിനോ വര്‍ഷങ്ങള്‍ എത്തുന്നത് ഈ താപനില വര്‍ധനവിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥാ വര്‍ധനവാണ് എല്‍ നിനോ പ്രതിഭാസം വര്‍ധിക്കുന്നതിനു കാരണമായതെന്നാണ് പൊതുവില്‍ ശാസ്ത്രലോകം വിലയിരുത്തുന്നത്.