പി സിയെ വിളിച്ചത് പൂജാരി തന്നെ ; നിര്‍ണ്ണായക വിവരങ്ങൾ പുറത്ത്
പി സി ജോര്‍ജ്ജിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് അധോലോക നായകന്‍ രവി പൂജാരി തന്നെയെന്ന് റിപ്പോര്‍ട്ട്. രവി പൂജാരി പിസി ജോര്‍ജിനെ ആറ് തവണ വിളിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നു . മുന്‍പ് പോലീസ് ശേഖരിച്ച രവീ പൂജാരിയുടെ നമ്പറുകളില്‍ പി സി ജോര്‍ജിന് വന്ന നമ്പറും ഉണ്ട്. ജനുവരി 11,12 തിയതികളില്‍ സെനഗലില്‍ നിന്നാണ് കോള്‍ വന്നത്. രവീ പൂജാരിയുടെ കോള്‍ ഇന്റലിജന്‍സ് ബ്യൂറോ പരിശോധിച്ചു.
നേരത്തെ പ്രതികളുടേതെന്ന് കരുതുന്ന ടെലിഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. മുംബൈയില്‍ നിന്ന് വിളിച്ച കോളുകളുടേതാണ് രേഖകള്‍. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്ന് സൂചന. കോള്‍ രേഖകള്‍വെച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ ഞെട്ടിക്കുന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി രവി പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ലീനയുടെ ഉടമസ്ഥതയില്‍ ഉള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. ആക്രമണത്തിന് മുമ്പ് 25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു.
അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. പണം നല്‍കാതെ ഇരുന്ന ലീന ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് സൂചന. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.