ബാലവേല ; ഗുജറാത്തില്‍ 125 കുട്ടികളെ രക്ഷപ്പെടുത്തി

ഗുജറാത്തിലെ സൂറത്തിലുള്ള ഹോസ്റ്റലുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും നടത്തിയ റെയ്ഡിലാണ് 10 നും 16 നും ഇടയില്‍ പ്രായമുള്ള 125 കുട്ടികളെ രക്ഷപ്പെടുത്തിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ശിശുസംരക്ഷണ സമിതി, എന്‍ജിഒ അംഗങ്ങളാണ് റെയ്ഡ് നടത്തിയത്.

രാജസ്ഥാനില്‍ നിന്നും ടെക്സ്റ്റൈല്‍ മേഖലകളിലെ ജോലിക്കും ഹോട്ടലുകളിലെയും വീടുകളിലെയും ജോലിക്കുമായിട്ടാണ് ഈ കുട്ടികളെ കൊണ്ടുവന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. കുട്ടികളെ മനുഷ്യക്കടത്തിന് ഇരയാക്കിയതിന്റെ പേരില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ തലവന്‍ ഒളിവിലാണ്.

138 കുട്ടികളെ രക്ഷപ്പെടുത്തിയതില്‍ 128 പേര്‍ രാജസ്ഥാനില്‍ നിന്നുള്ളവരും ബാക്കിയുളള കുട്ടികള്‍ ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന എന്‍ജിഒയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചിരുന്നു.