അനിയന്ത്രിതമായ സാഹചര്യം; കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയാന്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാകും ലൗക്ക് ഡൗണ്‍. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികളും രണ്ട് പേര്‍ എറണാകുളം ജില്ലക്കാരുമാണ്. തൃശൂര്‍ പത്തനംതിട്ട സ്വദേശികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 25 പേരും ദുബായില്‍ നിന്ന് എത്തിയവരാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക് ഡൗണ്‍ ഉണ്ടാകുമ്പോള്‍:

സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും
പൊതുഗതാഗതം ഉണ്ടാകില്ല
സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും
എല്‍പിജി, പെട്രോള്‍ പമ്പുകള്‍ പ്രവര്‍്തതിക്കും
ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും
റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല
ഹോം ഡെലിവറി അനുവദിക്കും

ആളുകള്‍ വലിയ രീതിയല്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാല്‍ ശാരീരിക അകലം പാലിക്കുക പോലുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് സംശയത്തില്‍ 64320 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 63937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് സംസ്ഥാനം കടന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗണ്‍ ഉണ്ടാകുമ്പോള്‍:

സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും
പൊതുഗതാഗതം ഉണ്ടാകില്ല
സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും
എല്‍പിജി, പെട്രോള്‍ പമ്പുകള്‍ പ്രവര്‍്തതിക്കും
ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും
റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല
ഹോം ഡെലിവറി അനുവദിക്കും