കൊറോണ കാരണം മരിക്കാന്‍ പോകുന്നു എന്ന് നുണ പറഞ്ഞ് കാമുകിക്കൊപ്പം ഭര്‍ത്താവ് മുങ്ങി ; അവസാനം പോലീസ് പൊക്കി

കൊറോണ ബാധിച്ച നിരാശ മൂലം മരിക്കാന്‍ പോകുന്നു എന്ന് ഭാര്യയോട് കള്ളം പറഞ്ഞ ശേഷം കാമുകിക്ക് ഒപ്പം മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. നവി മുംബൈയില്‍ നിന്നും ജൂലായ് 21 ന് കാണാതായ ഇരുപത്തെട്ടുകാരനെ ബുധനാഴ്ച ഇന്‍ഡോറില്‍ നിന്നുമാണ് പൊലീസ് പൊക്കിയത്. തനിക്ക് കൊറോണ ആണെന്നും രോഗബാധയില്‍ നിരാശനായതിനെ തുടര്‍ന്ന് താന്‍ മരിക്കാന്‍ പോകുകയാണെന്നും ഭാര്യയോട് പറഞ്ഞ ശേഷം ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു.

ശേഷം യുവാവിന്റെ ബൈക്കും താക്കോലും ഹെല്‍മെറ്റും ഓഫീസ് ബാഗും പേഴ്‌സും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു മാസങ്ങള്‍ക്ക് ശേഷം ഇയാളെ പൊക്കിയത്.കൊറോണ പരിശോധനാ കേന്ദ്രങ്ങളിലും, കൊറോണ കേന്ദ്രങ്ങളിലും പൊലീസ് അന്വേഷിച്ചുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. പക്ഷേ കഴിഞ്ഞ ആഴ്ച ലഭിച്ച വിവരമനുസരിച്ച് ഇന്‍ഡോറിലെത്തിയ പൊലീസ് മറ്റൊരു യുവതിയുമൊത്ത് താമസിക്കുന്ന ഈ യുവാവിനെ പോക്കുകയായിരുന്നു. അവിടെ വേറെ പേരിലായിരുന്നു ഇയാളുടെ താമസം. തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കി.