രാജ്യത്തെ അനാഥാലയങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി ബാലവകാശ കമ്മീഷന്‍ ; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

രാജ്യത്തെ അനാഥാലയങ്ങള്‍ക്ക് പൂട്ടിടാന്‍ തയ്യാറായി ദേശീയ ബാലവകാശ കമ്മീഷന്‍. അനാഥാലയങ്ങളില്‍ ഉള്ള കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കണെന്ന് കാട്ടി എട്ട് സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നേരത്തെയുള്ള സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ചും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നീക്കം. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മിസോറാം, കര്‍ണാടക, മഹാരാഷ്ട്ര, മേഖലയ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം. ഈ എട്ട് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലാണ് ആകെയുള്ളതില്‍ 72 ശതമാനം കുട്ടികളുമുള്ളത്.

കുട്ടികളെ സ്വന്തം വീടുകളിലേക്ക് അയക്കുന്നതിനായി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ മുഖേനെ സംവിധാമനമൊരുക്കണമെന്നാണ് നിര്‍ദേശം. തീര്‍ത്തും ഇതിന് സാധ്യമല്ലാത്ത കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, എന്നാല്‍ ദേശീയ ബാലവകാശ കമ്മീഷന്‍ ഇക്കാര്യത്തിലെ ഇടപെടല്‍ പ്രായോഗികമല്ലെന്ന നിലപാടാണ് പല സംസ്ഥാനങ്ങള്‍ക്കും. സംസ്ഥാന ബാലവകാശ കമ്മീഷനുകള്‍ക്കുമുള്ളത്.

പൊതു ഉത്തരവിലൂടെ നടപ്പാക്കാന്‍ കഴിയുന്നതല്ല ഇക്കാര്യമെന്നാണ് പ്രധാന ആക്ഷേപം. 100 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയെടുക്കാനാണ് ദേശീയ ബാലവകാശ കമ്മീഷന്റെ നീക്കം. എന്നാല്‍ ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ വിത്യസ്തമാണെന്നും നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനങ്ങളെ കൂടി പ്രതിസന്ധിയിലാക്കുകയാണ് ഉത്തരവിലൂടെ ചെയ്യുന്നത*!*!*!െന്ന ആക്ഷേപവും ശക്തമാണ്.