തേങ്ങയും ഓലയും പറമ്പിലിട്ടാല്‍ കേസ് ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ കണ്ടു ഞെട്ടരുത്

അന്യ ഗ്രഹത്തില്‍ നിന്നും വന്ന തരത്തിലാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍. വിചിത്രമായ ഉത്തരവുകള്‍ ഇടുന്നത് തുടരുകയാണ് അദ്ദേഹം. തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവില്‍ പറയുന്നത്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും.

ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം. അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്. മനപ്പൂര്‍വ്വം ദ്വീപില്‍ പ്രശനങ്ങള്‍ സൃഷ്ട്ടിക്കാന്‍ ആണ് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.