വിവാഹം കഴിഞ്ഞ് ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയ നവവധു , പരസ്യമായി വരന്റെ കരണത്ത് അടിച്ച ശേഷം ഇറങ്ങിപ്പോയി

പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹ്യത ചെയ്യുന്ന വാര്‍ത്തകള്‍ ആണ് കഴിഞ്ഞ കുറച്ചു ദിവസമായി നമ്മുടെ മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തകള്‍. എന്നാല്‍ എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നു എന്ന് പറയപ്പെടുന്ന ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. വരന്റെ വീട്ടിലെത്തിയ മണവാട്ടി, നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് പരസ്യമായി വരനെ തല്ലിയിട്ട് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി… ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ ഖുത്തഹാന്‍ ബ്ലോക്കിലെ ലവായെന്‍ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.

വരന്റെവീട്ടുകാര്‍ വധുവിന്റെ ഗൃഹപ്രവേശനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴാണ് സംഭവം അരങ്ങേറുന്നത്. വധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ വരന്റെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിയിരുന്നു. അപ്പോഴാണ് തികച്ചും അപതീക്ഷിതമായി കാറില്‍ നിന്നിറങ്ങിയ വധു, മണവാളന്റെ കരണത്ത് രണ്ട് പൊട്ടിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ കരണത്തടിയില്‍ വരന്‍ എന്തായാലും പകച്ചുപോയി. ബന്ധുക്കളും അന്ധാളിച്ചു നിന്നുപോയി.എന്നാല്‍, ഈ സമയം ഒന്നും സംഭവിക്കാത്ത മട്ടില്‍ വിവാഹവസ്ത്രവും മാറി സാധാരണ വസ്ത്രം ധരിച്ച് മണവാട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍, ഇതെപ്പറ്റി പ്രതികരിയ്ക്കാന്‍ പെണ്‍കുട്ടി കൂട്ടാക്കിയിട്ടില്ല. വരന്റെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവാഹങ്ങള്‍ക്ക് ചടങ്ങുകള്‍ ഏറെയാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് വിവാഹം. രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവിനെയും കൂട്ടി വരനും കൂട്ടരും പുലര്‍ച്ചെ മടങ്ങുകയാണ് പതിവ്. പുലര്‍ച്ചെയാണ് വധുവിന്റെ ഗൃഹപ്രവേശനം നടക്കുന്നത്.