ജനങ്ങളെ ദ്രോഹിക്കുന്നത് തുടര്‍ന്നാല്‍ കെ.റയില്‍ എംഡിയെ തിരിച്ചു വിളിക്കും ; കെ.സുരേന്ദ്രന്‍

കേരള സര്‍ക്കാരുമായി ചേര്‍ന്ന് ജനങ്ങളെ ദ്രോഹിക്കുന്നത് തുടര്‍ന്നാല്‍ കെ.റയില്‍ എംഡിയെ തിരിച്ചു വിളിക്കുമെന്നു ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. കെ.റയില്‍ എംഡി റയില്‍വേയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാല്‍ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊഴുവല്ലൂരിലെ സമര നേതാവ് സിന്ധു ജെയിംസിനെ വേദിയില്‍ ആദരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പദയാത്രയില്‍ പങ്കെടുത്തത്.കേരളത്തിലെ റവന്യൂ മന്ത്രി കെ രാജന് വെളിവില്ലെന്ന പരാമര്‍ശവും ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യവേ സുരേന്ദ്രന്‍ നടത്തി.

ബിജെപിയുടെ സില്‍വര്‍ ലൈന്‍ വിരുദ്ധ പദയാത്ര ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് സമാപനം. കരുണ പാലിയേറ്റീവ് കെയര്‍ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കരുണക്ക് കിട്ടുന്നത് മുഴുവന്‍ സജി ചെറിയാനും സംഘവും കൊള്ള അടിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പേരില്‍ മാത്രമാണ് കരുണ ഉള്ളതെന്നും ബാക്കി എല്ലാം തട്ടിപ്പ് ആണെന്നും എല്ലാം അഴിമതി നടത്താന്‍ ഉള്ള വഴികളാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. സജി ചെറിയാന്‍ ജനങ്ങളോട് കള്ളം പറയുകയാണ്, 32 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു, എന്നല്‍ അത് കളവ് ആണെന്ന് പിന്നിട് തെളിഞ്ഞെന്നും സുരേന്ദ്രന്‍ ചൂണ്ടികാട്ടി.