ഏപ്രില്‍ ഒന്ന് ; മലയാളികള്‍ക്ക് എട്ടിന്റെ പണി തന്നു കേന്ദ്രവും കേരളവും

ലോകം വിഡ്ഢിദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് പുതിയ സാമ്പത്തിക വര്ഷം കൂടിയാണ്. എന്നാല്‍ മലയാളികള്‍ക്ക് ഈ ഒന്നാം തീയതി കുടുംബത്തിന്റെ നട്ടെല്ല് ഒടിക്കുന്ന ദിവസം കൂടിയാണ്. അതിനുള്ള പരിപാടികളാണ് ബജറ്റ് വേളയില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഏപ്രില്‍ ഒന്നിന് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. പുതിയ സാന്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയില്‍ലവരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹന, ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരും. ന്യായവിലയില്‍ പത്തു ശതമാനം വര്‍ധന . ഇതോടെ ഭൂമി രജിസ്‌ട്രേഷന്‍ ചെലവും ഉയരും. വെള്ളക്കരം കൂടി. അഞ്ചു ശതമാനമാണ് വര്‍ധന. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു.വാഹന രെജിസ്‌ട്രേഷന്‍ , ഫിറ്റ്‌നസ് നിരക്കുകളും കൂടി രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. കൂടാതെ ജീവന്‍രക്ഷയ്ക്കുള്ളത് ഉള്‍പ്പെടെ 872 മരുന്നുകളുടെ വിലയാണ് ഇന്നുതല്‍ വര്‍ദ്ധിക്കുന്നത്. 10.76% വരെയുള്ള റെക്കോര്‍ഡ് വിലവര്‍ധനയാണ് നിലവില്‍ വരുന്നത്. പാരസെറ്റമോള്‍ ഇനി ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് ചില്ലറ വില്‍പനയ്ക്കുള്ള വിലയും നിര്‍ണയിക്കുന്നത്. പക്ഷെ നേരത്തെ മൊത്തവില നാലു ശതമാനംവരെ കൂടിയപ്പോഴും ചില്ലറ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ പത്തുശതമാനത്തിലധികമുള്ള വര്‍ധന ചില്ലറവിലയിലും പ്രതിഫലിക്കും.