ജില്ലയുടെ പേര് മാറ്റി അംബേക്കര്‍ എന്നാക്കി ; ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിനു നാട്ടുകാര്‍ തീയിട്ടു

ആന്ധ്രാപ്രദേശില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. ജില്ലയുടെ പേരിന്റെ കൂടെ അംബേക്കര്‍ ചേര്‍ത്തതിനാണ് ഇപ്പോള്‍ അവിടെ കലാപം അരങ്ങേറുന്നത്. കൊസസീമ ജില്ലയുടെ പേര് അംബേദ്കര്‍ കൊസസീമ എന്ന് പുനര്‍നാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. വന്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് കൊനസീമ സാധന സമിതി. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. മന്ത്രിയുടെ വീടിന് പുറമെ എം എല്‍ എ പൊന്നാട സതീഷിന്റെയും വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. ആന്ധ്രാ സര്‍ക്കാരിന്റെ മൂന്ന് ബസ്സും പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മന്ത്രിയുടെയും എംഎല്‍എയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സംഭവത്തില്‍ 20ലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു എന്നത് ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും – സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറഞ്ഞു. ഏപ്രില്‍ 4 ന്, പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കൊസസീമ ജില്ല രൂപീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സംസ്ഥാന സര്‍ക്കാര്‍ കോണസീമയെ ബി ആര്‍ അംബേദ്കര്‍ കൊസസീമ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആക്രണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.