ഭാര്യ പിണങ്ങി പോയതില്‍ മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു , പിന്നാലെ ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തി കുഴിയിലാണ് ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും മൂന്നര വയസുള്ള മകളുണ്ട്. രണ്ടാഴ്ചയായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. അപര്‍ണ സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ വൈകിട്ട് വന്ന് രാജേഷ് അപര്‍ണയെയും കുട്ടിയെയും വീട്ടിലേക്ക് തിരികെവിളിച്ചു. എന്നാല്‍, അപര്‍ണ പോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് രാത്രി വീട്ടിലെത്തി രാജേഷ് തൂങ്ങിമരിച്ചത്. ഈ വിവരം അറിഞ്ഞ് രാവിലെ പത്തരയോടെ അപര്‍ണ ആസിഡ് എടുത്തു കുടിക്കുകയായിരുന്നു.

വലിയമല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അപര്‍ണ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് രാജേഷിന്റെ മരണ വാര്‍ത്ത അപര്‍ണ അറിയുന്നത്. ഉടന്‍തന്നെ അപര്‍ണ വീട്ടില്‍ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവേ ഒരു മണിയോടെയാണ് അപര്‍ണ മരിച്ചത്.