ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാപിന്മാറ്റം

രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നുള്ള പിന്‍മാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി അയല്‍ രാജ്യമായ ചൈന. ഗോഗ്ര ഹോട്ട്‌സ്പ്രിങ്‌സ് മേഖലയില്‍ നിന്ന് സൈന്യങ്ങള്‍ പിന്‍മാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയില്‍ അറിയിച്ചു. നരേന്ദ്ര മോദിയും ഷി ജിന്‍പിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് തീരുമാനം. ഇന്ന് ചേര്‍ന്ന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സൈനിക പിന്‍മാറ്റത്തില്‍ ധാരണയായത്. ഗോഗ്ര ഹോട്ട്‌സ്പ്രിങ്‌സ് മേഖലയിലെ പട്രോള്‍ പോയിന്റ് പതിനഞ്ചില്‍ നിന്ന് പിന്‍മാറി തുടങ്ങി എന്നാണ് രണ്ടു രാജ്യങ്ങളും അറിയിച്ചത്. ഇ കിഴക്കന്‍ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ല്‍ നിന്നും സേനയെ പിന്‍വലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന 16-ാം കോപ്‌സ് കമാന്‍ഡര്‍ തല യോഗത്തിലാണ് സേനാ പിന്മാറ്റത്തിന് ധാരണയായത്.

പിന്‍മാറ്റം മെല്ലെ വ്യക്തമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാവുമെന്നും പ്രസ്താവന പറയുന്നു. കോര്‍ കമാന്‍ഡര്‍മാരുടെ പതിനാറാമത് യോഗമാണ് ഇന്ന് നടന്നത്. ഇന്ത്യ പല തവണ നിര്‍ദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഗോഗ്രയില്‍ നിന്ന് പിന്‍മാറാന്‍ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിന്‍മാറിയ ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ നിലച്ചിരുന്നു. അടുത്തയാഴ്ച ഷാങ്ഹായി സഹകരണ ഉച്ചകോടി ഉസ്‌ബെക്കിസ്ഥാനില്‍ നടക്കാനിരിക്കെയാണ്. ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും കണ്ടേക്കും എന്ന സൂചനകള്‍ക്കിടെയാണ് അതിര്‍ത്തിയിലെ പിന്‍മാറ്റത്തെക്കുറിച്ചുള്ള ഈ അറിയിപ്പ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതിന്റെ സൂചന വരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സൈനിക പിന്മാറ്റം. ഉഭയകക്ഷിബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്. സൈനികപിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ പലതവണ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.