ന്യൂയോര്‍ക്കില്‍ ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ സിക്കു യുവാവ് അറസ്റ്റില്‍

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: റിച്ച്മണ്ട് ഹില്‍ തുളസി മന്ദിറില്‍ സ്ഥാപിച്ചരുന്ന ഗാന്ധി പ്രതിമ തകര്‍ക്കുകയും കറുത്ത പെയിന്റ് അടിച്ചു വിക്രതമാകുകയും ചെയ്ത കേസില്‍ സിക്കുകാരനായ 27 വയസ്സുള്ള സുക്പാല്‍ സിംഗിനെ ന്യൂയോര്‍ക് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞമാസം നടന്നസംഭവത്തില്‍ സെപ്റ്റംബര്‍ 21 നായിരുന്നു അറസ്‌റ് രേഖപ്പെടുത്തി വംശീയ കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.

ആഗോളതലത്തില്‍ സമാധാനത്തെയും ഐക്യത്തെയും ചിഹ്നമായി കരുതുന്ന മഹാത്മാ ഗാന്ധി പ്രതിമ തകര്‍ത്തത് വളരെ ഗൗരവ്വമുള്ള കുറ്റക്ത്ര്യമാണെന്നു ഡിസ്ട്രിക്ട് അറ്റോര്‍ണി മേലിന്റ ഗേറ്റ്‌സ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ അനുവദിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു ഈ കുറ്റകൃത്യത്തില്‍ നാല് പേരാണ് പങ്കെടുത്തതെന്നും ഇതില്‍ സുഖദേവ് സിംഗിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാന്നും ഇവര്‍ പറഞ്ഞു.

രണ്ട് കാറിലായി എത്തിയ പ്രതികള്‍ സംഭവത്തിനു ശേഷം രണ്ടു കറുകളിലായാണ് രക്ഷപെട്ടത്. സിംഗ് രക്ഷപെട്ടത് അദ്ദേഹത്തിന്റെ മെഴ്‌സിഡീസ് ബെന്‍സ് ലാണ്. മഹാത്മാ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതിനെ സൗത്ത് ഏഷ്യന്‍ അസംബ്ലി വുമണ്‍ ജെന്നിഫര്‍ രാജ്കുമാര്‍ സ്വാഗതം ചെയ്തു.

ഈസംഭവത്തെ പ്രസിഡന്റ് ബൈഡന്‍ അപലപിച്ചിരുന്നു. അമേരിക്കയില്‍ വംശീയ അതിക്രമത്തിന് വിധേയരാകുന്നതു കൂടുതല്‍ സിക്കവിഭാഗത്തില്‍ പെട്ടവരാണ്. ഇതിനെതിരെ ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. ജാതി മത വര്‍ഗ വര്‍ണ ചിന്തകള്‍ക്കതീതമായി നിലപാടുകള്‍ സ്വീകരിച്ച രാഷ്ട്രപിതാവിന്റെ പ്രതിമക്കു നേരെ നടന്ന അതിക്രമത്തെ സിക്ക് സമൂഹവും അപലപിച്ചിരുന്നു.