വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാന്‍ അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി

രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നാണ് ഈ പ്രണയ വാര്‍ത്ത. ഒരു സ്‌കൂള്‍ അധ്യാപിക സ്വന്തം വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി. രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. ഭരത്പൂരിലെ ഒരു സെക്കന്‍ഡറി സ്‌കൂളില്‍ പിടി അധ്യാപികയായി ജോലി ചെയ്യുകയാണ് മീര. ഈ സ്‌കൂളിലാണ് കല്‍പ്പന എന്ന വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. കബഡി താരമാണ് കല്‍പന, ദേശീയ തലത്തില്‍ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ വച്ചുള്ള സംസാരങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് ശേഷം മീര മുന്‍കൈ എടുത്ത് ലിംഗമാറ്റം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയക്ക് വിധേയനായി.

സര്‍ജറിക്ക് ശേഷം മീര ആരവ് ആയി. ഇതിന് ശേഷമാണ് കല്‍പനയും ആരവും വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്. നാലുപേരും വിവാഹിതര്‍. ‘ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാന്‍ എപ്പോഴും വിചാരിച്ചത് ആണ്‍കുട്ടിയാണെന്നാണ്. ലിംഗമാറ്റം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറില്‍ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി.’ – ആരവ് പറയുന്നു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും ടീച്ചറിനെ വിവാഹം കഴിക്കുമായിരുന്നുവെന്നാണ് വധു കല്‍പന പറയുന്നത്.