സിനിമയില്‍ അഭിനയിക്കാന്‍ വീട് വിട്ട് പോയ റീല്‍സിലെ പ്രമുഖയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു

സെലിബ്രറ്റി സ്റ്റാറ്റസ് കൊതിക്കുന്നവരാണ് നമുക്കിടയില്‍ ഇപ്പോള്‍ കൂടുതലും എങ്ങനെയും നാലാള് അറിയാന്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ വരെ ഇപ്പോള്‍ പലരും തയ്യാറാണ്. സിനിമ സീരിയല്‍ ഒക്കെ ആയിരുന്നു മുന്‍പ് പലരുടെയും സ്വപ്നം എങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയാലും മതി എന്ന നിലയിലാണ് കാര്യങ്ങള്‍. അതിനു വേണ്ടി എന്തിനും തയ്യാറാണ് ഇപ്പോഴത്തെ തലമുറ. സോഷ്യല്‍ മീഡിയയില്‍ എത്ര കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടോ അത്രയും ഗമ കൂടുതലാണ് പലര്‍ക്കും. ഇന്‍സ്റ്റാഗ്രാമും അതിലെ റീല്‍സ് ഇപ്പോള്‍ ഫേമസ് ആകുവാനുള്ള കുറുക്കുവഴിയാണ് പലര്‍ക്കും. അത്തരത്തില്‍ തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ നേരം ചെലവഴിക്കുന്നതില്‍ രോഷാകുലനായാണ് ഭര്‍ത്താവിന്റെ ക്രൂരകൃത്യം. സംഭവത്തില്‍ ദിണ്ടിഗല്‍ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തെന്നം പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതനക്കാരനാണ് അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീല്‍സ് ഷൂട്ട് ചെയ്ത് ഇന്‍സ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതേക്കുറിച്ചും മൊബൈല്‍ ഫോണില്‍ ഏറെ നേരം ചെലിവഴിക്കുന്നതിലും ഭാര്യയുമായി അമൃതലിംഗം കുറച്ചുകാലമായി കലഹം പതിവായിരുന്നു.

ഫോളോവേഴ്‌സ് വര്‍ധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞാഴ്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ തിരിച്ചെത്തി. വിവാഹ ചടങ്ങുകള്‍ക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ അമൃതലിംഗം തടഞ്ഞു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഇരുവരും തര്‍ക്കമുണ്ടായി. ഇതിനൊടുവില്‍ ഇയാള്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചിത്രയെ കൊല്ലുകയായിരുന്നു. ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ഇയാള്‍ വീട്ടില്‍നിന്ന് പോകുകയും മകളെ വിളിച്ച് താന്‍ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തു.മകള്‍ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പെരുമാനല്ലൂരില്‍ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്.